എറണാകുളം. ജനറൽ ആശുപത്രിയിൽ പുറത്തെടുത്ത കുടൽ തിരികെവെക്കാതെ കാൻസർ രോഗിയായ അറുപത്തിയഞ്ച കാരിയോട് ഡോക്ടറുടെ കൊടും ക്രൂരത. സർജൻ സജി മാത്യുവിന്റേതാണ് തുടർ ശസ്ത്രക്രിയ നിഷേധിച്ചുള്ള മനുഷ്യപ്പറ്റില്ലാത്ത നടപടി.
പുറത്തെടുത്ത കുടലുമായി ഒരുവർഷമായി വേദന തിന്ന് കഴിയുകയാണ് പാലക്കാട് പെരുവമ്പ് സ്വദേശിനി രേഷ്മ. മൂന്ന് മാസത്തിനകം തിരിച്ച് വെക്കാമെന്ന ഉറപ്പിൽ 2025 ഫെബ്രുവരിയിലാണ് കാൻസർ ചികിത്സക്കായി കുടൽപുറത്തെടുത്തത്.
ശസ്ത്രക്രിയ കഴിഞ്ഞ ഒരു വർഷവും രണ്ട് മാസവും പിന്നിടുമ്പോൾ തുടർ ശസ്ത്രക്രിയയ്ക്ക് സമയം തേടി രേഷ്മയും കുടുംബവും ആശുപത്രിയിലെത്തിയത് ഇരുപതിലേറെ തവണയാണ്. കരഞ്ഞ് പറഞ്ഞിട്ടും മനസലിയാത്ത ഡോക്ടർ ഇനിയും തുടർ ശസ്ത്രക്രിയയ്ക്ക് തയ്യാറായിട്ടിലെന്ന് രേഷ്മ ബിഗ് ടിവിയോട് പറഞ്ഞു. മാസങ്ങളോളം ചികിത്സ നൽകാതെ ഒഴിഞ്ഞു മാറിയ ഡോക്ടർ മറ്റ് രോഗികളെ ചികിത്സിച്ച ശേഷം വിളിക്കാമെന്ന ധിക്കാരപരമായ മറുപടിയാണ് നൽകിയത്.


































