കൊച്ചി.കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ചികിത്സ പിഴവ് കേസ് പ്രതിക്ക് വിവിഐപി പരിഗണന ലഭിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു..കൊച്ചി സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല..സംഭവത്തിൽ കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസറോടും മറ്റ് ഉദ്യോഗസ്ഥരോടും വിശദീകരണം തേടി.
ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണം..സ്വകാര്യ ഡെറ്റൽ ക്ലീനിക്കിലെ ചികിത്സ പിഴവിൽ പ്രതിയായ ഡോ.വരുൺ നമ്പ്യാർക്കാണ് കടവന്ത്ര പോലിസ് സ്റ്റേഷനിൽ വിവിഐപി പരിഗണന ലഭിച്ചത്.ഈ മാസം 22ന് രാവിലെ 9 മണിക്ക് കടവവന്ത്ര പൊലീസിൽ കീഴടങ്ങിയ വരുൺ നമ്പ്യാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് രാവിലെ 10.02നാണ് .. കസ്റ്റഡിയിൽ വെയ്ക്കേണ്ട പ്രതി സ്വന്തം ഇഷ്ടപ്രകാരം പുറത്ത് പോയി..
പിന്നീട് പ്രതി തിരികെ സ്റ്റേഷനിൽ എത്തിയത് ഉച്ചയ്ത്ക്ക് 2 മണിക്കാണ്..സ്വന്തം ആവശ്യങ്ങൾ എല്ലാം കഴിഞ്ഞ് സ്റ്റേഷനിലെത്തിയ പ്രതിയെ മൂന്നരയോടെ പൊലീസ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു..
കേസുമായി ബന്ധപ്പെട്ട് മുൻപും പ്രതിയെ പൊലീസ് സഹായിച്ചിട്ടുണ്ട്..
പരാതിയിൽ നടപടി എടുക്കാൻ വൈകിപ്പിച്ചായിരുന്നു സഹായം..കേസ് എടുക്കാൻ വൈകിയതിലും കോടതി വിമർശനവും ഉയർന്നിരുന്നു..




































