Home News Breaking News അർജുൻ ആയങ്കിയും കേരള പോലീസും, പ്രശ്നങ്ങളുടെ തുടക്കം ഇവിടെ നിന്ന്

അർജുൻ ആയങ്കിയും കേരള പോലീസും, പ്രശ്നങ്ങളുടെ തുടക്കം ഇവിടെ നിന്ന്

രാഷ്ട്രീയബന്ധങ്ങളും പൊലീസിനെ നിശബ്ദമാക്കുന്ന പിന്‍ബലവും കൈയിലുള്ള കാലത്ത് വളര്‍ന്ന അര്‍ജ്ജുന്‍ ആയങ്കിയുടെ പതനം ഗുണ്ടയായി വളരാന്‍ വെമ്പുന്ന ഒരു വിഭാഗം യുവാക്കള്‍ക്ക് വലിയ പാഠമാണ് നല്‍കുന്നത്.

വെല്ലുവിളിയും ഭീഷണിയും പരിഹാസവുമായി പൊലീസിനെ വലച്ച അർജുൻ ആയങ്കി അഴിക്കുള്ളിലാകുമ്പോൾ ഇതിനെല്ലാം തുടക്കം കോതമംഗലം പൊലീസ് സ്റ്റേഷനിൽ നിന്നാണ്.സുഹൃത്തിൻ്റെ വിവാഹം കൂടാൻ എത്തിയ അർജുൻ ആയങ്കിയേയും സംഘത്തേയും പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്താണ് പ്രശ്നങ്ങളുടെ കാരണം..കോതമംഗലം സി ഐ പ്രശാന്തിനെതിരെയാണ് ഇപ്പോഴും ആയങ്കിയുടെ പകയും പ്രതികാരവും..

അർജുൻ ആയങ്കിയും കേരള പോലീസും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്..ഈ വർഷം മെയ് 3ന് ആയങ്കിയും സുഹൃത്തുകളും കോതമംഗലത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നു..വിവാഹത്തിൻ്റെ തലേദിവസം കോതമംഗലത്ത് എത്തി റിസോർട്ടിൽ കഴിഞ്ഞ സംഘത്തെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോതമംഗലം സിഐ പ്രശാന്തും സംഘവും കസ്റ്റഡിയിലെടുക്കുന്നു.പുലെർച്ചെ വൻ പോലീസ് സന്നാഹത്തോടെ റിസോർട്ട് വളഞ്ഞായിരുന്നു അറസ്റ്റ്..തുടർന്ന് സംഘം ചേർന്ന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ഉൾപ്പടെയുള്ളവർ 21 ദിവസം ജയിലിൽ കഴിയുന്നു..

ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ സി ഐ പ്രശാന്തിനെതിരെ ഭീഷണിയും വെല്ലുവിളിയും ആരംഭിച്ചു..ജൂൺ ആറിന് ഫെയ്സ്ബുക്കിൽ കുറിച്ച വരികൾ അതിര് കടന്നു..കോതമംഗലം സർക്കിൾ ഏമാന് ഒരു മനസ്സ് തുറന്ന കത്ത് എന്ന് തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നത് നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല എന്നാണ്..ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പൊലീസ് വീണ്ടും കേസെടുത്തു…ഊന്നുകൽ പൊലീസാണ് ഐ ടി ആക്ട് പ്രകാരം കേസെടുത്തത്..

പുതിയ കേസിന് പിന്നാലെ പൊലീസിനെതിരെ തുടർച്ചയായി പരിഹാസങ്ങൾ..പിന്നാലെ വിമർശനങ്ങളുടെ മൂർച്ച കൂടി വന്നു..ഏറ്റവും ഒടുവിൽ ഓഗസ്റ്റ് 4ന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി..പിന്നാലെ ഊന്നുകൽ സി ഐയെ ഭീഷണിപ്പെടുത്തിയുള്ള ഓഡിയോ സന്ദേശവുമായി വീണ്ടുമെത്തി ആയങ്കി..

അതിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു പൊലീസ്…പിന്നാലെ അർജുൻ ആയങ്കിക്കെതിരെ ആഭ്യന്ത്രര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി…

പുതിയ കേസും ആഭ്യന്തര മന്ത്രിയുടെ നിലപാടും അർജുനെ വീണ്ടും ചോടിപ്പിച്ചു.ശേഷം സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായ വെല്ലുവിളികളും പരിഹാസവും..ഇതിനിടെ അർജുൻ ആയങ്കിയെ പിടിക്കാൻ മൂവാറ്റുപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിൻ്റെ വ്യാപക പരിശേോധന..

ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി തൃശ്സൂർ വഴി രക്ഷപ്പെടാൻ ശ്രമിച്ചത് മനസിലാക്കിയ പൊലീസ് തിരച്ചിൽ ഊർജിതമാക്കി..ഇതിനിടെ അർജുൻ ആയങ്കിയെ ആവശ്യമെങ്കിൽ വെടിവെച്ച് പിടിക്കാനുള്ള അനുമതി നൽകി തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ..പിന്നാലെ പരിഹാസം തുടർന്ന് ആയങ്കിയും രംഗത്തെത്തി.

അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സാഹായിച്ച സഹോദരൻ ഉൾപ്പടെ 9 പേർ ഇതിനിടെ പൊലീസിൻ്റെ പിടിയിലായി..കണ്ണൂരും ആലുവയിലും ഐ ടി ആക്ടുകൾ അടക്കും പുതിയ കേസുകൾ വന്നു..തൊട്ടുപിന്നാലെ എല്ലാതിനും വിശദീകരണവുമായി അർജുൻ ആയങ്കിയുടെ വീഡിയോ സന്ദേശമെത്തി..

ഒടുവിൽ ഇന്ന് നേരം പുലർന്നപ്പോൾ അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടിച്ചു കേരള പൊലീസ്..കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് അർജുനെ പൊലീസ് പിടിക്കൂടിയത്..കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ 14 ദിവസത്തേക്ക് റിമാൻഡ്..ഒളിവ് ജീവിതത്തിൽ നിന്ന് വീണ്ടും ജയിലിലേക്ക്.

സമൂഹമാധ്യമങ്ങളിലെ ജയ് വിളികളും ലൈക്കുമല്ല ജീവിതമെന്നും അധികാരം മാറുമ്പോള്‍ തോളില്‍മാറാപ്പുകേറുമെന്നും ആയങ്കിമാരെ മോഡലാക്കുന്നവര്‍ അറിയുമെന്നതാണ് സമൂഹത്തിന് ഈ അറസ്റ്റ് നല്‍കുന്നപാഠം

LEAVE A REPLY

Please enter your comment!
Please enter your name here