തിരുവനന്തപുരം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയൂവിൽ രോഗിയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. ഐസിയുവിലെ പരിചരണത്തിൽ ഗുരുതര വീഴ്ചയുണ്ടായി എന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്.
വാക്വം ഡ്രസിങ് ചെയ്തു കഴിഞ്ഞാൽ നാലുദിവസം കഴിഞ്ഞു മാത്രമേ ആ മുറിവ് വീണ്ടും ഡ്രസ്സ് ചെയ്യാറുള്ളൂ. എന്നാൽ രാജേന്ദ്രപ്രസാദിന്റെ കാലിൽ പ്രധാന മുറിവിലല്ല കമ്പിയിടാൻ വേണ്ടി ഉണ്ടാക്കിയ മുറിവിലാണ് പുഴുവരിച്ചതെന്നും സമിതി കണ്ടെത്തി. ഈ ഭാഗം കൃത്യമായി നോക്കേണ്ടതായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാർ ബന്ധുക്കളുടെ മോശമായി പെരുമാറിയ രീതി അംഗീകരിക്കാൻ ആകില്ലെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.
അതേസമയം വലിയ മുറിവ് ഉണങ്ങിത്തുടങ്ങി, അതിനുവേണ്ടി ചെയ്ത ചികിത്സ കൃത്യമായിരുന്നു എന്നും റിപ്പോർട്ട് പറയുന്നു. വീഴ്ചയും ജാഗ്രതക്കുറവും ഉണ്ടായവർക്കെതിരെ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ഇന്നുതന്നെ നടപടി എടുത്തേക്കും.



































