കേരളത്തിലെ സൈൻ പ്രിന്റിംഗ് വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടുന്നതാണ് ഈ പ്രഖ്യാപനം. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മണിക്കൂറോളം ബഹുമാനപ്പെട്ട മന്ത്രിയും ഉന്നത ഉദ്യോഗസ്ഥവൃന്ദവും ഒരു പദ്ധതിക്കായി സമയം മാറ്റിവെക്കുന്നത് എന്നത് ശ്രീ. സഞ്ജയ് പണിക്കറുടെ നേതൃത്വ പാടവത്തിനും പദ്ധതിയുടെ ഗൗരവത്തിനും ലഭിച്ച അംഗീകാരമായി.
സഞ്ജയ് പണിക്കറുടെ നേതൃത്വത്തിലുള്ള തന്ത്രപരമായ നീക്കങ്ങൾ
തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിൽ പദ്ധതിയുടെ വിശദമായ പ്രസന്റേഷൻ അവതരിപ്പിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സഞ്ജയ് പണിക്കർ ആയിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ ഐ.എ.എസ്, പ്രൈവറ്റ് സെക്രട്ടറിമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവതരണം. തുടർന്ന് ഉദ്യോഗസ്ഥ തലത്തിലുണ്ടായ എല്ലാ സംശയങ്ങൾക്കും തികഞ്ഞ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും അദ്ദേഹം മറുപടി നൽകി.
– ശ്രീ. സഞ്ജയ് പണിക്കർ
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
- ‘സ്പെക്സ്’ (SPECS) രൂപീകരണം: മാലിന്യ സംസ്കരണത്തിനായി കേരളത്തിലെ സൈൻ പ്രിൻറിംഗ് സംരംഭകർ അംഗങ്ങളായി ‘മാലിന്യ സംസ്കരണ സഹകരണ സംഘം’ (SPECS) രൂപീകരിച്ചു.
- ഒന്നാം ഘട്ട മുതൽമുടക്ക്: കണ്ണൂർ വലിയ വെളിച്ചത്തുള്ള കെഎസ്ഐഡിസി (KSIDC) ഇൻഡസ്ട്രിയിൽ പാർക്കിൽ ഒരു കോടി രൂപ മുതൽമുടക്കിൽ ഒരു ഏക്കർ സ്ഥലം ഇതിനോടകം റീസൈക്ലിംഗ് പ്ലാന്റിനായി സ്വന്തമാക്കിയിട്ടുണ്ട്.
- 14 ജില്ലകളിലും കളക്ഷൻ: പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലും സൈൻ പ്രിന്റിംഗ് മെറ്റീരിയൽ വേസ്റ്റുകൾ ശേഖരിക്കും. പ്രമുഖ ഹരിത സംരംഭമായ ‘ഗ്രീൻ വേർമ്സ് പ്രൈവറ്റ് ലിമിറ്റഡ്’ ആണ് ഇതിന്റെ ടെക്നിക്കൽ പാർട്ണർ.
- സർക്കാർ നോഡൽ ഏജൻസി പദവി: പ്ലാന്റ് പൂർത്തീകരിച്ച ശേഷം സർക്കാരിന്റെ നോഡൽ ഏജൻസിയായി ‘സ്പെക്സ്’ (SPECS) നെ മാറ്റുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
- കർശന ലൈസൻസ് വ്യവസ്ഥ: പുതിയ ലൈസൻസുകൾ നൽകുന്ന വേളയിലോ നിലവിലുള്ളവ പുതുക്കുന്ന സമയത്തോ നോഡൽ ഏജൻസിയുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന കാര്യം സർക്കാർ പരിഗണിക്കും.
- നിയമപരമായ പിന്തുണ: പാതയോരങ്ങളിലെ അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്ത് സംസ്കരിക്കുന്നതിന് സ്പെക്സ് മുൻകൈയെടുക്കും. ഇതിനാവശ്യമായ നിയമസംരക്ഷണം ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെടുകയും, മന്ത്രി ഇത് അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതോടുകൂടി കേരളത്തിലെ മാലിന്യ സംസ്കരണ രംഗത്ത് ഇതൊരു പുതിയ നാഴികക്കല്ലായി മാറും.





























