കൊല്ലം. കൊല്ലത്തെ വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിനെതിരായ പരാതി;ഇരവിപുരം SHOയുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയുടെ വിമർശനം.ശരിയായ അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് ഹൈക്കോടതി. ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഗൗരവത്തോടെ വിഷയം പരിശോധിച്ചില്ലെന്ന് കോടതിയുടെ വിമർശനം
വിഷയം അടിയന്തരമായി പരിശോധിക്കാൻ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം. നിയമലംഘനം കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. സ്ഥാപനത്തിന് കൊല്ലം കോർപ്പറേഷൻ ലൈസൻസ് ചൂണ്ടിക്കാട്ടിയ പൊലീസ് റിപ്പോർട്ട് കോടതി തള്ളി. ഇമിഗ്രേഷൻ ആക്ട് പ്രകാരമുള്ള റിക്രൂട്ട്‌മെന്റ് ലൈസൻസ് നൽകാൻ കോർപ്പറേഷന് അധികാരമില്ലെന്ന് കോടതി
ഇരവിപുരം ആസ്ഥാനമായ AM Consultancyക്കെതിരായ ഹർജിയിലാണ് ഹൈക്കോടതി നടപടി.ഡി.സി.സി സെക്രട്ടറി എം.എം. സഞ്ജീവ് കുമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിനോട് റിപ്പോർട്ട് തേടി
കേസ് ഓഗസ്റ്റ് 31ന് വീണ്ടും പരിഗണിക്കും


































