വയനാട്. ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് നിയമപ്രകാരമെന്ന് സുൽത്താൻ ബത്തേരി കോടതി
വിധിപ്പകർപ്പിലെ വിശദാംശങ്ങൾ പുറത്ത്
അറസ്റ്റിന്റെ കാരണം പ്രതിയെ രേഖാമൂലം അറിയിച്ചു .ഭാര്യയ്ക്കും ബന്ധുവിനും വാട്സ്ആപ്പ് വഴി വിവരം നൽകി.
അറസ്റ്റ് നിയമവിരുദ്ധമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
വീടിന്റെ ഉടമസ്ഥത സംബന്ധിച്ച രേഖകൾ അന്തിമ തെളിവല്ലെന്ന് കോടതി
വീട് പ്രതിയുടെ കൈവശമായിരുന്നെന്നതിന് പ്രാഥമിക സൂചനയുണ്ട്
മദ്യശേഖരം ബോധപൂർവം കൈവശം വെച്ചതാണോ എന്നത് വിചാരണയിൽ പരിശോധിക്കണം. പിടിച്ചെടുത്ത മുഴുവൻ ദ്രാവകവും നിരോധിത വസ്തുവാണോ എന്നും തെളിയിക്കണം
സീൽ, ഹോളോഗ്രാം, ബാച്ച് നമ്പർ രേഖപ്പെടുത്താത്തത് ജാമ്യത്തിന് മതിയായ കാരണമല്ല. തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിൽ ഇപ്പോൾ എത്താനാകില്ലെന്ന് കോടതി
മദ്യത്തിന്റെ ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യം. സാക്ഷികളുടെ മൊഴികളും പിടിച്ചെടുത്ത വസ്തുക്കളുടെ സ്വഭാവവും പരിശോധിക്കണം
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും കോടതി പരിഗണിച്ചു. അന്വേഷണത്തെ സ്വാധീനിക്കാനുള്ള സാധ്യതയും കോടതി പരിഗണിച്ചു
ജാമ്യത്തിന് ആവശ്യമായ സാഹചര്യങ്ങൾ നിലവിലില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
അതിനിടെ ആന്റോ കേസ് സംബന്ധിച്ച്
എക്സൈസ് ആവശ്യപ്പെടുന്നത് നാല് ദിവസത്തെ കസ്റ്റഡി യെന്ന് വിവരം
കസ്റ്റഡിയിൽ ലഭിച്ചാൽ വീട്ടിൽ എത്തിച്ചടക്കം തെളിവെടുപ്പ് നടത്തണം
എക്സൈസിന്റെ കസ്റ്റഡി അപേക്ഷ നാളെയാണ് പരിഗണിക്കുക.
പ്രോസിക്യൂഷൻ വാദങ്ങൾ കോടതി അംഗീകരിച്ചു . തെളിവുകൾ ഉണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടു
നാല് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകും
































