തിരുവനന്തപുരം.ജയിലുകളിൽ വിഐപി പരോൾ. കൊടും കുറ്റവാളികൾക്കടക്കം ജയിൽ ചട്ടത്തിലെ പഴുത് ഉപയോഗിച്ച് പരോൾ.ജയിൽ ഡിജിപിക്ക് വേണമെങ്കിൽ പരോൾ അനുവദിക്കാമെന്ന ചട്ടമാണ് ദുരുപയോഗം ചെയ്തത്. കൊടുംകുറ്റവാളി നിസാമിനടക്കം, പരോൾ നൽകി
നിസാമിന് പരോൾ അനുവദിക്കേണ്ടതില്ലെന്ന മോണിറ്ററിംഗ് കമ്മിറ്റി റിപ്പോർട്ട് തള്ളിയാണ് നടപടി.ജയിൽ ഡിജിപി ഉൾപ്പെട്ട സമിതി നൽകിയ റിപ്പോർട്ട് നിലനിൽക്കുകയാണ് സ്വന്തമായി ഡിജിപി പരോൾ അനുവദിച്ചത്. യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടു മുൻപാണ് സംസ്ഥാനത്ത് വിഐപി പരോളുകൾ നൽകിയത്
ഇതോടെ കുടും കുറ്റവാളികൾക്ക് പോലും സാധാരണ പരോൾ ലഭിക്കുന്ന സാഹചര്യം. സാധാരണ പരോളിൽ പുറത്തിറങ്ങി ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം. മേയ് 16 നാണ് നിസാമിന് ബൽറാം കുമാർ ഉപാധ്യായ നേരിട്ട് പരോൾ അനുവദിക്കുന്നത്
മെയ് 18നാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നത്. സമാന രീതിയിൽ സംസ്ഥാനത്ത് സമ്പന്നർക്ക് പരോൾ അനുവദിച്ചുവെന്ന് ആരോപണം





























