സോഷ്യൽ മീഡിയയിൽ ഇപ്പോൾ അഹാന കൃഷ്ണയും ബ്രാൻഡും ആണ് മെയിൻ സംസാര വിഷയം. അഹാനയും കുടുംബവും തുടങ്ങിയ സാരി ബ്രാൻഡിൽ അമിതമായി കാശ് ഈടാക്കുന്നു എന്ന ആരോപണം നിലനില്കുന്നതിന്റെ ഇടയിൽ ആണ്, സോഷ്യൽ മീഡിയ മറ്റൊരു പുതിയ കണ്ടെത്തൽ കൂടി നടത്തിയത്. സായി കൃഷ്ണ പങ്കിട്ട വാക്കുകൾ
അഹാനയുടെ സാരികച്ചവടം, ഇതിനെ കുറിച്ച് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. സെലിബ്രിറ്റി സ്റ്റാറ്റസിൽ ഇരുന്നുകൊണ്ട് മുൻപും പലരും കച്ചവടം നടത്തിയിട്ടുണ്ട്. പക്ഷേ ഇവരുടെ സൈറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ വില ഇരട്ടി ആണ് ഈടാക്കുന്നത് എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ വഴി പറയുന്നത്. അഹാന വിൽക്കുന്ന അതേ സാരികൾ മറ്റുള്ള സ്ഥാപനങ്ങൾ വിൽക്കുന്നത് മൂവ്വായിരം രൂപ വരെ വിലക്കുറവിൽ ആണ്. നമ്മൾ എത്ര രൂപക്ക് വിൽക്കണം എന്ന് നമ്മൾ ആണ് തീരുമാനിക്കുന്നത്, വാങ്ങാൻ ആളുണ്ട് എങ്കിൽ നമ്മൾക്ക് എത്ര രൂപക്കും വിൽക്കാം. നമ്മളെ വിശ്വസിച്ചുകൊണ്ട് ആണ് ആളുകൾ വരുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ സീക്രട്ട് ഏജൻറ് പറയുന്നു. ഓണം കച്ചവടത്തിന്റെ ഭാഗമായിട്ടാണ് അഹാനയും സ്ഥാപനവും വിൽപ്പന നടത്തുന്നത്. ഇതിൽ രുക്മിണി എന്ന സാരി, ഏഴായിരത്തിന് മുകളിൽ ആണ് വില, ഈ സാരിയെക്കുറിച്ചും അഹാന സംസാരിക്കുന്നുണ്ട്. എന്നാൽ ഇതേ സാരി മറ്റൊരു വെബ്‌സൈറ്റിൽ നാലായിരത്തി എണ്ണൂറു രൂപ ആയി. എന്നാൽ ഇത് വലിയ ചർച്ചകൾക്ക്ക് വഴിവച്ചു. എന്നാൽ നമ്മൾക്ക് ഇത് ചോദ്യം ചെയ്യാൻ ആകില്ല. പക്ഷേ ഇവരുടെ ഈ കമ്പനി ലോഞ്ച് ചെയ്യുന്ന സമയത്ത് ഇവർ പറഞ്ഞ ചില കാര്യങ്ങൾ അത് നമുക്ക് ചോദ്യം ചെയ്യാം. കാരണം അവർ അന്ന് പറഞ്ഞ കാര്യങ്ങൾ ഒന്നും പ്രവർത്തിയിൽ കാണുന്നില്ല. ഇതേ സാരി ആണ് മറ്റുവെബ്‌സൈറ്റുകളിൽ കാണുന്നത്. അപ്പൊ ഇവർ എന്താ ഒരുമിച്ചാണോ ടൂർ പോയത്. ഇതൊക്കെ ഹോൾസെയിൽ കച്ചവടക്കാരിൽ നിന്നാകും വാങ്ങുക. ചെറിയ ലാഭം ഉണ്ടാക്കുന്ന പോലെ അല്ലല്ലോ ഇത്രയും കാശ് ഈടാക്കുന്നത്. സെലിബ്രിറ്റി സ്റ്റാറ്റസ് വച്ചിട്ട് ഇങ്ങനെ ചെയ്യണോ- സായി ചോദിക്കുന്നു



























