കേരളത്തെ നോക്കുകുത്തിയാക്കി തൂത്തുക്കുടിക്ക് വീണ്ടും കപ്പൽ നിർമാണ ശാല. നാല് ബില്യൻ ഡോളറിന്റെ കൊറിയൻ നിക്ഷേപത്തോടെയാണ് തൂത്തുക്കുടിയിൽ പദ്ധതി വരുന്നത്. വിശദമായ ഡി.പി.ആറുമായി പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.തൂത്തുക്കുടിയിലെ കപ്പൽ നിർമാണശാലകൾ വരുമ്പോൾ വിഴിഞ്ഞത്തിന്റെ സാധ്യതകൾക്കാണ് മങ്ങലേൽക്കുന്നത്. അതേ സമയം കൊച്ചിൻ ഷിപ്യാർഡ് തൂത്തുകുടിയിൽ ആരംഭിക്കുന്ന കപ്പൽ നിർമാണശലയ്ക്കുള്ള
സ്ഥലമെടുപ്പ് ആരംഭിച്ചു കഴിഞ്ഞു.
നാല് ബില്യൻ ഡോളറിന്റെ കൊറിയൻ നിക്ഷേപത്തോടെയാണ് തൂത്തുക്കുടിയിൽ പുതിയ കപ്പൽ നിർമാണ ശാല ഒരുങ്ങുന്നത്. വിശദമായ DPR ആണ് പദ്ധതിക്ക് വേണ്ടി തയ്യാറാക്കുന്നത്.തൂത്തുക്കുടിയിൽ തുടർച്ചയായി വൻകിട കപ്പൽ നിർമാണശാലകൾ വരുമ്പോൾ വലിയ തിരിച്ചടിയാകുന്നത് കേരളത്തിന്റെ വികസന പ്രതീക്ഷയായ വിഴിഞ്ഞത്തിനാണ്. തെക്കേ ഇന്ത്യയിലെ പ്രധാന സമുദ്ര വ്യവസായ കേന്ദ്രമാകാൻ ഒരുങ്ങുന്ന വിഴിഞ്ഞത്തിന്റെ ഭാവി സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി അനുബന്ധ വ്യവസായങ്ങൾ കൊണ്ടുവരുന്നതിൽ കേരളം പിന്നോട്ട് പോകുമ്പോഴാണ് തമിഴ്നാട് വൻകിട നിക്ഷേപങ്ങളുടെ കേന്ദ്രം ആകുന്നത്.അതേസമയം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് തൂത്തുക്കുടിയിൽ ആരംഭിക്കുന്ന കപ്പൽ നിർമാണശാലയ്ക്കായുള്ള സ്ഥലമെടുപ്പ് നടപടികൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.ഇതോടെ വിഴിഞ്ഞത്തെ കപ്പൽ നിർമാണശാല എന്ന വികസന സ്വപ്നകവാടം എന്നെന്നേക്കുമായി അടയുകയാണ്
































