ആലപ്പുഴ . എക്സൈസിൽ ഡെപ്യൂട്ടി കമ്മീഷണർക്ക് വേണ്ടി കൈക്കൂലി വാങ്ങിയിരുന്നത് ഡ്രൈവർമാർ എന്ന് വിവരം. ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയാൽ 10% ആയിരുന്നു ഡ്രൈവർമാരുടെ കമ്മീഷൻ. ഇതിനുപുറമെ ബാറുമകളിൽ നിന്ന് വില കൂടിയ മദ്യവും കൈക്കൂലിയായി വാങ്ങും. കൈക്കൂലി പണം വീതം വയ്ക്കുന്നത് ആന വാതിലിലെ ചായക്കടയിൽ വച്ച്
ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്താണ് ആനവാതിൽ റോഡ്. ബാറുടമകളും ജീവനക്കാരും പണം എത്തിക്കുന്നതും ഇതേ റോഡിൽ. ചായ പണം എന്ന പേരിലാണ് ഡ്രൈവർമാർ കൈക്കൂലി വാങ്ങിയിരുന്നത്. ഫയലുകൾ മുക്കരുതെന്ന് വിജിലൻസ്
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ജീവനക്കാർക്കാണ് നിർദ്ദേശം. ഇന്നലെ നടത്തിയ പരിശോധനയിൽ ഫയലുകളുടെ എണ്ണം അടക്കം വിജിലൻസ് ശേഖരിച്ചിരുന്നു. മുൻകാല കേസുകളുടെ ഫയലുകൾ അടക്കം നഷ്ടമാകാൻ സാധ്യതയെന്ന് വിലയിരുത്തലിൽ ആയിരുന്നു പരിശോധന
































