കോഴിക്കോട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കയ്യിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ വയനാട് മേപ്പാടി സ്വദേശിനി അശ്വതി അറസ്റ്റിൽ. ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ലഹരി കൊണ്ടുവന്നതെന്നാണ് പൊലീസിന് യുവതി പോലീസിന് മൊഴി നൽകിയത്
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം.
രോഗിയുടെ കൂട്ടിരിപ്പുകാരിയായും ഹോം നഴ്സായും എത്തിയ വയനാട് മേപ്പാടി സ്വദേശിനിയും നിലവിൽ കാസർകോട് താമസക്കാരിയുമായ അശ്വതിയാണ് പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.28 ഗ്രാം ഹാഷിഷ് ഓയിൽ അശ്വതിയിൽ നിന്ന് പൊലീസ് കണ്ടെത്തി.രണ്ട് കുപ്പികളിലായാണ് ലഹരി സൂക്ഷിച്ചിരുന്നത്.
ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ഹാഷിഷ് ഓയിൽ കൈവശം വെച്ചതെന്ന് അശ്വതി പൊലീസിനോട് മൊഴി നൽകി.
പിടിയിലായ അശ്വതിക്കെതിരെ നേരത്തെയും നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഹാഷിഷ് ഓയിൽ എവിടെ നിന്നാണ് ലഭിച്ചത്, ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ മെഡിക്കൽ കോളേജ് പൊലീസ് പ്രശോധിക്കുന്നുണ്ട്


































