കൊച്ചി. ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ വിമർശനം. ആവശ്യമായ വിവരങ്ങൾ ദേവസ്വം കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം
43 വർഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഫിസിക്കൽ വെരിഫിക്കേഷൻ നടത്തിയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2011-12 മുതൽ 2019-20 വരെ 54.59 കോടിയുടെ ഓഡിറ്റ് ഒബ്ജെക്ഷൻ. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്ന് ഹൈക്കോടതി
നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയിക്കാൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നേരിട്ട് ഹാജരാകണമെന്ന് കോടതി

































