ആലപ്പുഴ:ഹരിപ്പാട് കച്ചേരി ജങ്ഷന് സമീപമുള്ള ഒരു പഴയ കെട്ടിടവും അതിനോട് ചേർന്നുള്ള ശീതളപാനിയകടയും ഉടമ അറിയാതെ അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ചെറായി ഷാജിയെന്ന ഷാഹുൽ ഹമീദ്ആണ് പിടിയിലായത്. രണ്ട് എഫ് ഐ ആർ ഇതുമായി ബന്ധപ്പെട്ട് പോലീസ് എടുത്തു. ഒരണ്ണെത്തിലെ ഒന്നാം പ്രതിയാണ് ഇപ്പോൾ പിടിയിലുള്ളത്. മറ്റൊരു എഫ്ഐ ആർ ശ്രീവത്സം ഗ്രൂപ്പ് ഉടമായണ് ഒന്നാം പ്രതി.വെട്ടുവേനി മണ്ണൂർ പടീറ്റതിൽ അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള കടയാണ് തകർക്കപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെ കടയ്ക്കുള്ളിലുണ്ടായിരുന്ന ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിലേക്ക് തള്ളിയിട്ട ശേഷമാണ് ജെസിബി ഉപയോഗിച്ച് കെട്ടിടം പൂർണ്ണമായും ഇടിച്ചു നിരത്തിയത്. അശോക് കുമാറിന്റെ കടയോട് ചേർന്നുള്ള വലിയ കെട്ടിടം സമീപത്തുള്ള ‘ശ്രീവത്സം’ എന്ന ടെക്സ്റ്റൈൽസ് ഉടമ വാങ്ങിയിരുന്നു.
ഈ പഴയ കെട്ടിടം ജീർണ്ണാവസ്ഥയിലാണെന്നും ഇത് പൊളിച്ചുനീക്കണമെന്നും കാണിച്ച് മറ്റൊരാൾ മുനിസിപ്പൽ സെക്രട്ടറിയെയും ശ്രീവത്സം ഉടമയെയും എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിരുന്നു.
എന്നാൽ രണ്ടു തലമുറയായി ലൈസൻസോടെ അവിടെ പ്രവർത്തിക്കുന്ന അശോക് കുമാറിന്റെ കടയെക്കുറിച്ച് മുനിസിപ്പൽ സെക്രട്ടറി ഹൈക്കോടതിക്ക് നൽകിയ മറുപടിയിൽ മറച്ചുവെച്ചതായി ആരോപണമുണ്ട്. കടയുടമയ്ക്ക് മുൻകൂട്ടി നോട്ടീസ് നൽകാതെയാണ് ഈ പൊളിക്കൽ നടപടി ഉണ്ടായത്.




























