കൊച്ചി.സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്ത് ഇഡി. രാവിലെ പത്തരയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി ഏഴര വരെ നീണ്ടു. വീണയും സിഎംആര്‍എല്ലുമായുണ്ടാക്കിയ കരാര്‍, നൽകിയ സേവനം, ലഭിച്ച പണത്തിന്റെ വിനിയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇഡി വിശദീകരണം തേടി. എക്സാലോജിക് കമ്പനിയുടെ പ്രവർത്തനവും ഇടപാടുകൾ സംബന്ധിചചുള ചോദ്യങ്ങൾക്കും വീണ മറുപടി നൽകി.
ഇഡി ആവശ്യപ്പെട്ട രേഖകളും വീണ ഹാജരാക്കിയിരുന്നു. ചില രേഖകൾ അധികമായും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യംചെയ്യലുമായി വീണ സഹകരിക്കുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കി.
പത്തരയ്ക്ക ഭർത്താവും എംഎൽഎയുമായ മുഹമ്മദ് റിയാസിനോടൊപ്പമാണ് വീണ ഇഡി ഓഫീസിൽ എത്തിയത്. വീണയുടെ മൊഴി പരിശോധിച്ച ശേഷമാകും ഇഡിയുടെ തുടർ നടപടികൾ.

































