തിരുവനന്തപുരം. പിണറായിവിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി. നിലവില്‍ വൈ കാറ്റഗറി സുരക്ഷയാണ് പ്രതിപക്ഷ നേതാവ്, മുന്‍മുഖ്യമന്ത്രി എന്നീ പരിഗണനകള്‍ വെച്ച് നല്‍കുന്നത്. ഇതോടെ ഗണ്‍മാന്‍മാര്‍ കൂടെയുണ്ടാവില്ല. പ്രോട്ടോക്കോൾ പ്രശ്‌നം ഇല്ലെങ്കിൽ പൈലറ്റും എസ്കോർട്ടും ഒഴിവാക്കാമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.പ്രതിപക്ഷ നേതാവിന് പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ സ്ഥിരമായി ഉണ്ടാകാറുണ്ട്.വി ഡി സതീശൻ എസ്കോർട്ട് ഉപയോഗിച്ചിരുന്നില്ല
പിണറായി വിജയനൊപ്പം സുരക്ഷക്കായി നിലവിലുളളത് രണ്ട് PSO മാർ മാത്രം. പേഴ്‌സണൽ സെക്യൂരിറ്റി ഓഫിസറായി അനിൽകുമാർ, അജേഷ് എന്നിവർ തുടരും. എ ഡി തോമസ് MLA യെ ആക്രമിച്ച കേസിൽ പ്രതിയായ സന്ദീപ് സുരക്ഷാ ചുമതലയിൽ നിന്ന് മാറി
മുഖ്യമന്ത്രി എന്ന നിലയിൽ കമാൻ്റോ സുരക്ഷാ ഒഴിവായ സാഹചര്യത്തിലാണ് സന്ദീപ് മാറിയത്.കേസില്‍ മറ്റൊരു പ്രതിയായ സുരക്ഷ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ പിണറായിക്കൊപ്പം തുടരുകയാണ്.


































