കോഴിക്കോട്. പന്തീരങ്കാവിൽ ഒരു കിലോ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ സംഭവത്തില് കൂടുതല് പേരിലേക്കും അന്വേഷണം. വിദ്യാർഥിളെ ലക്ഷ്യമിട്ട് വിൽപ്പന നടത്താനായി ലഹരി മരുന്ന് കേരളത്തിലെത്തിച്ചതാണെന്ന് പ്രതികൾ മൊഴി നല്കി. പിടിയിലായവരുടെ ബാങ്ക് ഇടപാടുകളും പൊലീസ് പരിശോധിക്കുന്നു.
കോഴിക്കോട് പന്തീരാങ്കാവില് ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വലിയ അളവില് എംഡിഎംഎ പിടികൂടുന്നത്. ഈ രണ്ട് കേസിലും അന്വേഷണം ഊർജിതമാക്കിരയിരിക്കുകയാണ് അന്വേഷണ സംഘം. ഒരു കിലോ എഡിഎംഎയുമായി കഴിഞ് ദിവസം പിടിയിലായ മലപ്പുറം സ്വദേശികളായ മുഹമ്മദ് അർഷലാൽ , ആദിൽഷാ, മുഹമ്മദ് ഫർഹാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ലഹരി കടത്തിനായി ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതില് നിന്നാണ് കേരളത്തിലെ വിദ്യാർഥികള്ക്ക് നല്കാനായി കൊണ്ടുവന്നതാണെന്നും കൂടുതല പേർ ഇതില് ഉള്പെട്ടിട്ടുണ്ടെന്നും പറഞ്ഞത്. ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച എംഡിഎംഎ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചെറിയ കച്ചവടക്കാർക്ക് പാക്കറ്റുകളാക്കി വിതരണം ചെയ്യാനായിരുന്നു പദ്ധതി.
സ്കൂൾ-കോളജ് അവധിക്കാലം ലക്ഷ്യമിട്ടാണ് ലഹരി എത്തിച്ചതെന്നും വിദ്യാർഥികളാണ് പ്രധാന ഉപഭോക്താക്കളെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇപ്പോള് പിടിയിലായ ആദില്ഷായ്ക്ക് മറ്റു ലഹരികേസുകളും ഉണ്ട്. നേരത്തെ പന്തീരങ്കാവിൽ നിന്ന് മൂന്നര കിലോ എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പൊലീസ്




































