Home News Breaking News വി ഡി സതീശൻ പക്ഷക്കാരുടെ പ്രകടനത്തിനിടെ തലസ്ഥാനത്ത് കെ സി, ആർ സി, ഉമ്മൻ ചണ്ടി...

വി ഡി സതീശൻ പക്ഷക്കാരുടെ പ്രകടനത്തിനിടെ തലസ്ഥാനത്ത് കെ സി, ആർ സി, ഉമ്മൻ ചണ്ടി എന്നിവരുടെ ബോഡുകൾ കീറിയെറിഞ്ഞു

Advertisement

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്ന ആവശ്യം ഉയർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അനുകൂലികളുടെ ശക്തിപ്രകടനങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാകുന്നു. വിവിധ ജില്ലകളിൽ നടന്ന പ്രകടനങ്ങൾ സംഘർഷത്തിൻ്റെ വക്കോളം എത്തി.
തലസ്ഥാന നഗരിയിൽ ഇന്ന് വൈകുന്നേരം നടന്ന പ്രകടനത്തിനിടെ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ഫ്ലക്സുകൾ പ്രവർത്തകർ വലിച്ചുകീറിയതായും റോഡിലേക്ക് എറിഞ്ഞു. ഇതോടെ പാർട്ടിക്കുള്ളിലെ വിഭാഗീയത തെരുവിലേക്കിറങ്ങിയെന്ന വിമർശനം ശക്തമായി.

കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയർത്തി വിവിധ ഇടങ്ങളിൽ പ്രവർത്തകർ സംഘടിതമായി രംഗത്തെത്തുകയായിരുന്നു. ഇടുക്കിയിൽ നടന്ന സമാന പ്രകടനത്തിൽ ഡി.സി.സി ഭാരവാഹി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തത് വലിയ ചർച്ചയായി. തുടർന്ന് ബന്ധപ്പെട്ട നേതാക്കൾക്കെതിരെ സസ്പെൻഷൻ എടുത്ത് കടുത്ത മുന്നറിയിപ്പാണ് നേതൃത്വം നൽകിയത് .

എന്നാൽ അതൊന്നും പരിഗണിക്കാതെയാണ് തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, മലപ്പുറം ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വീണ്ടും ശക്തിപ്രകടനങ്ങൾ നടന്നത്. ഇത് പാർട്ടിയുടെ ആഭ്യന്തര ശാസനയ്ക്ക് ഗുരുതര വെല്ലുവിളിയാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. വി ഡി സതീശന്റെ അറിവോടെയാണോ ഇതൊന്നും നേതൃത്വം സംശയമുണ്ട്.

സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണെന്നാണ് റിപ്പോർട്ട്. ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരും സംഭവവികാസങ്ങളിൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്നാണ് സൂചന.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചതായും പ്രതിഷേധ പരിപാടികൾ നടത്തുന്ന നേതാക്കൾക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചതായും രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

വി ഡി സതീശൻ പക്ഷവും കെ സി വേണുഗോപാൽ പക്ഷവും തെരുവിലിറങ്ങി ശക്തിപ്രകടനം നടത്തുന്നതോടെ പാർട്ടിക്കുള്ളിലെ ആഭ്യന്തര പോര് കൂടുതൽ രൂക്ഷമാകുമോയെന്ന ആശങ്ക ഉയരുകയാണ്. ഫ്ലക്സ് യുദ്ധത്തിൽ നിന്ന് തുറന്ന തെരുവ് ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന വിലയിരുത്തലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here