കോഴിക്കോട്. പയ്യോളി അരിക്കുളത്ത് ഗർഭിണിയായ യുവതിയുടെ മരണം മകളും ആക്രമിക്കപ്പെട്ടു. ഗർഭിണി ഷമീമ മാത്രമല്ല ഭർത്താവ് നവാസിന്റെ മർദനത്തിരയായത് എന്ന് മാതാവ്. ഏഴ് വയസുകാരി മകളും നേരിട്ടത് ക്രൂര മർദനം. നവാസ് പെൺകുട്ടിയെ സിഗരറ്റ് കുറ്റികൊണ്ട് കുത്തി പരിക്കേൽപ്പിച്ചിരുന്നു എന്ന് ഷമീമയുടെ മാതാവ്. അനാവശ്യമായി മരുന്ന് ബലമായി കുട്ടിയുടെ മൂക്കിൽ ഒഴിച്ചു. പെൺകുട്ടി കരഞ്ഞു തളർന്നു എന്ന് വെളിപ്പെടുത്തൽ. ഷമീമയുടെ ആദ്യ ഭർത്താവിലുള്ള മകളാണ് മർദനമേറ്റ ഏഴ് വയസുകാരി
പെൺകുട്ടി ഭാവിയിൽ ബുദ്ധിമുട്ട് ആവുമെന്ന് പറഞ്ഞായിരുന്നു മർദനം. നവാസ് ലഹരിക്ക് അടിമയെന്നും ആരോപണം. ലഹരിക്ക് പണം ഇല്ലാതെ വരുമ്പോഴായിരുന്നു അതിക്രമം. കഴിഞ്ഞ ശനിയാഴ്ചയാണ് ഷമീമയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്



























