Home News Kerala മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയെ തിരിച്ചറിഞ്ഞു

മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയെ തിരിച്ചറിഞ്ഞു. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ മറ്റൊരു സ്ത്രീയെ ഏല്പിച്ചു കടന്നുകളഞ്ഞത്. പൊലീസിന്റെ അന്വേഷണത്തില് കുഞ്ഞിനെ ഏറ്റുവാങ്ങിയ സ്ത്രീയും യുവതിയും തമ്മില് നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. കുഞ്ഞിനെ ശിശുക്ഷേമ വകുപ്പിന് കൈമാറി. കുഞ്ഞിന്റെ മാതാവിനെ സ്ഥലത്തെത്തിച്ചു തുടർനടപടികള് സ്വീകരിക്കാൻ പൊലീസ്.

വയനാട് സ്വദേശിനിയാണെന്ന് പരിചയപ്പെടുത്തിയ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ മറ്റൊരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ച ശേഷം സ്ഥലം വിട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. എന്നാൽ കൂടുതൽ അന്വേഷണത്തിൽ ഇവർ പത്തനംതിട്ട സ്വദേശിനിയാണെന്ന വിവരം ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുന്ന ആളാണ് കുഞ്ഞിൻ്റെ മാതാവ്. ഇന്നലെ കുഞ്ഞുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും തന്റെ മകളുടെ സുഹൃത്താണ് ഈ കുഞ്ഞിൻ്റെ മാതാവെന്ന് ഇവർ മൊഴി നല്കി. യുവതിയുടെ പ്രസവ സമയത്ത് ആശുപത്രിയില് കൂടെ നിന്നിരുന്നത് ഇന്നലെ കുഞ്ഞുമായി പോലീസ് സ്റ്റേഷനിൽ എത്തിയ സ്ത്രീയാണെന്ന് കാര്യവും പോലീസ് കണ്ടെത്തി.

എട്ടാം തീയതിയാണ് പ്രസവത്തിനു വേണ്ടി പത്തനംതിട്ട സ്വദേശിനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. പന്ത്രണ്ടാം തീയതി ഡിസ്ചാർജ് ആയിമെഡിക്കൽ കോളേജിൽ നിന്നും പോയിരുന്നു. അതിനുശേഷംകൂടെ നിന്ന സ്ത്രീയോട് പിതാവിന് അസുഖമാണെന്ന് കാര്യം പറഞ്ഞ് കുഞ്ഞിനെ ഏൽപ്പിച്ച് മാതാവ് സ്ഥലം വിട്ടു. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അതിനെ തുടർന്നാണ് കുഞ്ഞുമായി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിയത്. കുഞ്ഞിനെ വനിതാ പോലീസിന്റെ സുരക്ഷയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും രാത്രി സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി ഉത്തരവുപ്രകാരം കുഞ്ഞിനെ കോഴിക്കോട് സെൻറ് വിൻസെന്റ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിന്റെ മാതാവിനെ സ്ഥലത്തെത്തിക്കാനുള്ള നടപടികള് പൊലീസ് ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here