25.4 C
Kollam
Tuesday 4th August, 2026 | 09:52:24 PM
Home News Breaking News വിജയ്‍യുടെ നിലപാടിൽ കടുത്ത എതിർപ്പ്, വി.ഡി. സതീശനെ കാണാൻ മുല്ലപ്പെരിയാർ സമര സമിതി, ബജറ്റിൽ പുതിയ...

വിജയ്‍യുടെ നിലപാടിൽ കടുത്ത എതിർപ്പ്, വി.ഡി. സതീശനെ കാണാൻ മുല്ലപ്പെരിയാർ സമര സമിതി, ബജറ്റിൽ പുതിയ ഡാമിനെക്കുറിച്ച് പരാമർശമില്ലാത്തതിൽ ആശങ്ക

ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുമുള്ള തമിഴ്നാട് സർക്കാരിന്റെ നിലപാട് പെരിയാർ തീരത്ത് ആശങ്കയിൽ കഴിയുന്ന ആളുകളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര സമിതി. അണക്കെട്ടിൽ സുപ്രീം കോടതി നിർദ്ദേശിച്ച കോംപ്രിഹെൻസീവ് ഡാം സേഫ്റ്റി ഇവാലുവേഷൻ ഉടൻ നടത്തണം.

Also Read: ഫാറ്റി ലിവർ സ്ഥിരീകരിച്ചോ? നിങ്ങളുടെ ഭക്ഷണരീതിയിൽ നിർബന്ധമായും വരുത്തേണ്ട മാറ്റങ്ങൾ

പുതിയ ഡാം നിർമ്മിക്കുന്ന കാര്യത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയിലെത്തണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കാണുമെന്നും സമര സമിതി കൺവീനർ ഷാജി പി ജോസഫ് പറഞ്ഞു. സംസ്ഥാന ബജറ്റിൽ പുതിയ അണക്കെട്ടിനേക്കുറിച്ച് പരാമശമില്ലാത്തത് നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വിജയ് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. അറ്റകുറ്റപണികളുമായി മുന്നോട്ടുപോകുമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ വ്യക്തമാക്കി. സർക്കാരുകൾ മാറിയാലും മുല്ലപ്പെരിയാർ അടക്കം വൈകാരിക വിഷയങ്ങളിൽ തമിഴ്നാടിന് കടുത്ത നിലപാട് തന്നെയെന്ന് വ്യക്തമാക്കുകയാണ് സി ജോസഫ് വിജയ്‍യും. നിയമസഭ സമ്മേളനത്തിന് ശേഷം മുല്ലപ്പെരിയാർ വിഷയത്തിൽ ചർച്ച നടത്തുമെന്ന് വി ഡി സതീശൻ പറഞ്ഞതിന് പിറ്റേന്നാണ് തമിഴ്നാടിന്റെ നയപ്രഖ്യാപനം. സുപ്രീം കോടതി അനുമതി നൽകിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ അനുവദിക്കാതെ, പുതിയ അണക്കെട്ട് പണിയുമെന്ന് കേരളം ആവർത്തുകയാണെന്നാണ് വിമർശനം. പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ ശ്രമങ്ങൾ തടയും. അറ്റകുറ്റപണി നടത്തും. ജലനിരപ്പ് ഉയർത്തുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു.