കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രസംഗത്തിനിടയിൽ നടി തൃഷയെക്കുറിച്ച് അപകീർത്തികരവും ദ്വയാർഥം നിറഞ്ഞതുമായ പരാമർശം നടത്തിയ കേസിൽ ആണ് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഒരു ഞെട്ടലോടെയാണ് ഇന്ന് ഈ വാർത്ത സോഷ്യൽ മീഡിയ സ്വീകരിച്ചത്. ഒരുപക്ഷെ മുഖ്യമന്ത്രി അധികാരത്തിൽ വിജയ് എത്തിയ ശേഷം ഇങ്ങനെ ഒരു മൂവ് സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം ഒരു സിനിമ സ്റ്റൈൽ ആക്ഷൻ തന്നെ ആയിരുന്നു. വിജയും തൃഷയും പ്രണയത്തിൽ ആണെന്ന സംസാരം നിലനിൽക്കുന്നതിനിടയിൽ തന്റെ പ്രണയിനിയെ കുറിച്ച് മോശം പറഞ്ഞ ആളെ പോലീസ് അറസ്റ്റ് ചെയ്യുന്നത് അല്ലാതെ മറ്റൊന്നും വിജയ് തൃഷ ഫാൻസിനു ചിന്തിക്കാൻ തന്നെ സാധിക്കില്ല. എന്റെ പെണ്ണിനെ പറയുന്നോ, പറഞ്ഞാൽ അവർക്ക് ഇതാണ് അവസ്ഥ എന്ന് കാണിക്കുന്ന പോലെ ആയിരുന്നു ഇന്നത്തെ അറസ്റ്റ്, അത് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ ആഘോഷവും. എന്തായിരുന്നു ഉദയനിധി തൃഷ വിഷയം, എന്തിനായിരുന്നു അറസ്റ്റ് വിശദമായി വായിക്കാം.
ഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ, തഞ്ചാവൂരിൽ നടന്ന പൊതുയോഗത്തിൽ വച്ചാണ് നടി തൃഷ കൃഷ്ണനെ കുറിച്ച് മോശമായി പരാമർശിച്ചു എന്ന വാദം ഉയർന്നത്. കാവേരി ജലവിതരണ തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയുണ്ടായ ഈ പരാമർശം സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും കടുത്ത വിമർശനത്തിന് ഇടയാക്കി. തുടർന്ന് ആണ് അറസ്റ്റ്.
എന്താണ് ഉദയനിധി പറഞ്ഞത്?
കാവേരി ജലവിതരണ പ്രശ്നവും കർണാടകയുടെ മെക്കേദാട്ടു പദ്ധതിയും ചൂണ്ടിക്കാട്ടി ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ് സംഭവം. തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ വിമർശിച്ച് സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്ന് ചിലർ നടി തൃഷയുടെ പേര് വിളിച്ചു. ഇതിന് മറുപടിയായി ഉദയനിധി തമിഴിൽ പറഞ്ഞത് ഏകദേശം ഇങ്ങനെ ആയിരുന്നു:
എങ്കെ തണ്ണി വരതില്ലയോ അങ്കെ തണ്ണി വരണം! ഞാൻ കാവേരി വിഷയം ആണ് പറയുന്നത്.
തുടർന്ന് അദ്ദേഹം താൻ ഉദ്ദേശിച്ചത് കാവേരി ജലത്തെക്കുറിച്ചാണെന്ന് വിശദീകരിക്കുകയും ചെയ്തു.
എന്നാൽ, തൃഷയുടെ പേര് ഉയർന്നതിന് പിന്നാലെ നടത്തിയ ഈ പരാമർശം ലൈംഗിക സൂചനയുള്ള ‘ഡബിൾ മീനിങ്’ പരാമർശമാണെന്ന ആരോപണം ഉയർന്നു. ഇതോടെയാണ് വിവാദം ശക്തമായത്.
തൃഷയുടെ പേര് എന്തുകൊണ്ടാണ് ഉയർന്നത്?
രണ്ടു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിലെ മുൻനിര നായികയായ തൃഷ, തമിഴ്നാട് മുഖ്യമന്ത്രി വിജയിയോടൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ, ഈ വാർത്തകൾ ഇരുവരും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
രാഷ്ട്രീയ പ്രതിഷേധവും അറസ്റ്റ്
ഉദയനിധിയുടെ പരാമർശം സ്ത്രീയെ അപമാനിക്കുന്നതും വസ്തുവത്കരിക്കുന്നതുമാണെന്ന് ആരോപിച്ച് തമിഴക വെറ്റ്രി കഴകം (TVK) രംഗത്തെത്തി. ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകിയതോടൊപ്പം പൊലീസിലും കേസ് രജിസ്റ്റർ ചെയ്തു.
ബിജെപിയും കോൺഗ്രസും ഉദയനിധിയുടെ പരാമർശത്തെ വിമർശിച്ച് അദ്ദേഹം മാപ്പ് പറയണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.




























