മലപ്പുറം. ആനക്കയത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂര മർദ്ദനത്തിന് ഇരയാക്കി ,കാര്‍ തടഞ്ഞ് നിര്‍ത്തിയാണ് നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയത്. ഒന്നരക്കിലോ സ്വർണ്ണം എവിടെയെന്ന് ചോദിച്ചായിരുന്നു മർദനം
മലപ്പുറം എടയൂര്‍ സ്വദേശി മുസ്തഫക്കാണ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കെറ്റത്. കാറിന് കൈ കാണിച്ച് നിർത്തിച്ച സംഘം കാറിൽ കയറി മുസ്തഫയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തുകയായായിരുന്നു. ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മർദ്ധിക്കുകയും ചെയ്തു. ആക്രമണത്തിൽ മുസ്തഫക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സ്വർണം എവിടെ എന്ന് ചോദിച്ചായിരുന്നു അജ്ഞാത സംഘത്തിന്റെ മർദനം
ആക്രമികളിൽ നിന്നും രക്ഷപ്പെട്ട മുസ്തഫ മഞ്ചേരി പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. പോലീസാണ് മുസ്തഫയെ ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന നിഗമനത്തിലാണ് പോലീസ്. ആക്രമിച്ച സംഘം ആളുമാറി മുസ്തഫയെ മർദിച്ചത് ആണോ എന്ന സംശയവും പോലീസിനുണ്ട്


































