Home News Breaking News മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്തെത്തിച്ച് പെണ്‍വാണിഭം,ഐഡിയ ആരുടേതോ മുഖ്യസംവിധായകന്‍ ബിലാല്‍ എന്ന ശ്രീകുമാര്‍

മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്തെത്തിച്ച് പെണ്‍വാണിഭം,ഐഡിയ ആരുടേതോ മുഖ്യസംവിധായകന്‍ ബിലാല്‍ എന്ന ശ്രീകുമാര്‍

Advertisement

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മാവേലിക്കര സ്വദേശി ബിലാല്‍ എന്നറിയപ്പെടുന്ന ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. മരട് പൊലീസാണ് ഇയാളെ പിടികൂടിയത്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസില്‍ മൂന്നു സ്ത്രീകള്‍ അടക്കം നാലു പേരാണ് ഇതുവരെ അറസ്റ്റിലായത്.

മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്തെത്തിച്ച് പെണ്‍വാണിഭം നടത്തിയ കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ബിലാല്‍ എന്ന ശ്രീകുമാറെന്ന് പൊലീസ് സൂചിപ്പിച്ചു. യുവതികളെ വിദേശത്തേക്ക് കടത്തുന്നതില്‍ ബിലാല്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു. ഇവിടുത്തെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഇയാളാണ്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

കേസില്‍ ആദ്യം അഞ്ചുപേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. അതില്‍ സിന്ധു, മഞ്ജിമ, അലീന എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ടുപേര്‍ വിദേശത്താണ്. ഇരകളെ വിസിറ്റിങ്ങ് വിസകളിലാണ് ദുബായില്‍ എത്തിച്ചിരുന്നത്. സെക്‌സ് റാക്കറ്റ് ഇടപാടില്‍ കൂടുതല്‍ പേര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചിട്ടുണ്ട്.

അറസ്റ്റിലായ സിന്ധു(സ്‌റ്റോയ്‌സി)വിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. കേരളത്തിൽനിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധുവാണ് ഇടപാടുകാർക്ക് അയച്ചുകൊടുത്തിരുന്നത്. ഇവരുമായി വിലപേശുന്നതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു. ഇടപാടുകാരിൽ ചിലരിൽനിന്നുള്ള വാട്സാപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചു.ദുബായിൽ ജോലി ലഭിക്കാൻ നാലു ലക്ഷം രൂപമുതലാണ്‌ സിന്ധുവും സംഘവും യുവതികളിൽനിന്ന്‌ വാങ്ങിയത്‌. തുക മുഴുവൻ വാങ്ങിയശേഷമാണ്‌ ഇവരെ വിദേശത്ത്‌ എത്തിച്ചത്‌.

യുവതികളെ ദുബായിലേക്ക് എത്തിച്ച് റാക്കറ്റിൻ്റെ മുഖ്യ ഇടനിലക്കാരൻ ബിലാലാണെന്ന് കണ്ടെത്തൽ.ബിലാൽ ഒന്നാം പ്രതി സിന്ധുവുമായി പരിചയത്തിലായത് ദുബായിൽ വച്ച്.പരാതിക്കാരിയെ സിന്ധുവുമായി പരിചയപ്പെടുത്തിയത് ബിലാലാണ്. ബിലാൽ മുഖേന കൂടുതൽ യുവതികൾ സിന്ധുവിന്റെ കെണിയിൽപെട്ടിട്ടുണ്ടെന്ന് പോലീസ്

14 വർഷമായി ദുബായിൽ ഇവന്റ് മാനേജ്മെന്റ് പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് സിന്ധുവിന്റെ മൊഴി. വർഷത്തിൽ മൂന്ന് പരിപാടി വരെ സംഘടിപ്പിക്കും. സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചാണ് ഷോ നടത്തിയത്. ഷോയിൽ പങ്കെടുത്ത താരങ്ങളുടെ മൊഴിയെടുക്കാൻ പോലീസ്. സിന്ധുവിന്റെ മകളുടെ ഇവന്റ് മാനേജ്മെന്റ് കമ്പനിയും അന്വേഷണ നിഴലിൽ

ഈ കമ്പനിയുടെ മറവിലായിരുന്നു ദുബായിലേക്ക് യുവതികളെ എത്തിച്ചത് എന്നും വ്യക്തമായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here