ഹിജാബ് ധരിക്കാത്തതിന് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച യുവാവിന് 7 വര്‍ഷം തടവ്

കോപ്പന്‍ ഹേഗന്‍ : ഹിജാബ് ധരിക്കാത്തതിന് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച യുവാവിന് 7 വര്‍ഷം തടവ് . ഡെന്മാര്‍ക്ക് ആര്‍ഹസിലെ കോടതിയാണ് ഇറാക്ക് വംശജനായ 38 കാരനെ തടവിന് ശിക്ഷിച്ചത്.

2020 ഒക്ടോബര്‍ മുതല്‍ 2021 നവംബര്‍ വരെയുള്ള കാലയളവില്‍ രാവും പകലും നിരവധി തവണ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് ഭാര്യയെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തതായി കോടതിയില്‍ യുവതി വെളിപ്പെടുത്തി . തലമുടിയിലും , ശരീരത്തിലും സിഗരറ്റുകള്‍ വച്ച് പൊള്ളിക്കുമായിരുന്നു .

കൂടാതെ, ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു . ശിരോവസ്ത്രം ധരിക്കാത്തതിനാല്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതും ടെലിഫോണ്‍ കൈവശം വയ്ക്കുന്നതും വിലക്കി, ശരീരത്തില്‍ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്ത ശേഷം തറയില്‍ ഉറങ്ങാനും മണിക്കൂറുകളോളം തറയില്‍ നഗ്‌നയായി ഇരിക്കാനും ആവശ്യപ്പെടും .

പോലീസില്‍ പറഞ്ഞാല്‍ കുടുംബത്തെ കൊന്നുകളയുമെന്ന് ഭാര്യയെ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു . പീഡനവിവരം അറിഞ്ഞ അയല്‍ക്കാരാണ് വിവരങ്ങള്‍ പോലീസിനെ അറിയിച്ചത് .

‘അസാധാരണമാംവിധം ഗുരുതരമായ ഒരു കേസാണിത്, ഇത്രയും കാലം സ്ത്രീ അനുഭവിച്ചത് വളരെ ക്രൂരതയാണ്. നീണ്ട ജയില്‍ ശിക്ഷയ്ക്ക് പുറമേ, യുവതിക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം ‘ – സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബിര്‍ജിറ്റ് ഏണസ്റ്റ് പറഞ്ഞു .

Advertisement