സംസ്ഥാനത്തെ തീരപ്രദേശത്തും ഓഗസ്റ്റ് 7 വരെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്ടർ ആനി ജൂലാ തോമസ്. ഓഗസ്റ്റ് 7 വരെ കേരളതീരത്ത് മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും കാരണം മത്സ്യബന്ധനത്തിന് പ്രതികൂലമായ സാഹചര്യമാണ്. കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നും ജാഗ്രത നിർദ്ദേശങ്ങൾ മത്സ്യത്തൊഴിലാളികളും ജില്ലയിലെ തീരദേശനിവാസികളും കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.





























