27.7 C
Kollam
Wednesday 22nd July, 2026 | 04:40:42 PM
Home News Local ശാസ്താംകോട്ട ടൗണ്‍ കുപ്പക്കൂനയാക്കി ഉല്‍സവാഘോഷം, ശുചീകരിച്ച് ഹരിത കര്‍മ്മസേന

ശാസ്താംകോട്ട ടൗണ്‍ കുപ്പക്കൂനയാക്കി ഉല്‍സവാഘോഷം, ശുചീകരിച്ച് ഹരിത കര്‍മ്മസേന

ഫ്ളോട്ടില്‍നിന്നും പറത്തുന്ന വര്‍ണ്ണക്കടലാസ് ദൃശ്യം

ശാസ്താംകോട്ട. ടൗണ്‍ കുപ്പക്കൂനയാക്കി ഉല്‍സവാഘോഷം, ശുചീകരിച്ച് ഹരിത കര്‍മ്മസേന.ധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉല്‍സവാഘോഷം ശുദ്ധജല തടാകത്തിന്‍റെ നാടായ ശാസ്താംകോട്ട ടൗണിനെ അക്ഷരാര്‍ഥത്തില്‍ കുപ്പക്കൂനയാക്കി മാറ്റിയിരുന്നു. ഡിജെ ഉല്‍സവ ഫ്ളോട്ടുകള്‍ വാരി വിതറുന്ന വര്‍ണ്ണക്കടലാസും താല്‍ക്കാലിക കച്ചവടസ്ഥാപനങ്ങള്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും പ്ളാസ്റ്റിക് വേസ്റ്റും എല്ലാംകൂടി ടൗണിനെ വല്ലാത്ത ഒരു അവസ്ഥയിലെത്തിച്ചിരുന്നു. ആധുനിക ഉല്‍സവ സംവിധാനങ്ങളിലെ തീയും പുകയും കണ്ണ് അടിച്ചുപോകുന്ന ലൈറ്റിംങും നെഞ്ച് പൊടിക്കുന്ന ശബ്ദവിന്യാസവുമെല്ലാം നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചെങ്കിലും ഉല്‍സവ കമ്മിറ്റികളുടെ നിയന്ത്രണങ്ങള്‍ മറികടന്ന് ഇവ വ്യാപകമായിട്ടുണ്ട്.

യുവ ഗ്രൂപ്പുകളുടെ ആഘോഷങ്ങളില്‍ ഇവ ഒഴിവാക്കാനാവാത്തതായിക്കഴിഞ്ഞു. പുണ്യപുരാണ രംഗങ്ങളുള്ള ഫ്ളോട്ടുകളെയും പാരമ്പര്യം വിളിച്ചോതുന്ന ചമയക്കുതിര കെട്ടുകാള എന്നിവയെയും നിഷ്പ്രഭമാക്കിയാണ് ഈ ശബ്ജദ വെളിച്ച വിന്യാസവും ചവറും തീയും തുപ്പലും നടക്കുന്നത്. ശബ്ദം അതിന്‍റെ നിയന്ത്രണ പരിധി ലംഘിച്ച അളവിലാണ് പലപ്പോഴും ഒഘോഷത്തിന് നിരന്നു കഴിഞ്ഞാല്‍ പിന്നെ ഉല്‍സവകമ്മിറ്റിക്കും പൊലീസിനും ഇടപെടുന്നതിന് പരിമിതി ഉള്ളത് മുതലെടുത്താണ് ഇക്കൂട്ടര്‍ ഈ പരിപാടി വ്യാപകമാക്കുന്നത്.ശാസ്താംകോട്ടയിലും ഉല്‍സവ കമ്മിറ്റിയുടെ പല നിര്‍ദ്ദേശങ്ങളും ലംഘിക്കപ്പെട്ടതായി പരാതിയുണ്ട്. ഹൃദയാഘാതമുണ്ടാക്കുന്ന ശബ്ദവിന്യാസം ഭയന്ന് പ്രായമായവര്‍ അകന്നുപോകേണ്ട നിലയുണ്ട്.

തറയില്‍ ചിതറിയ വര്‍ണ്ണ കടലാസ്

സമീപ കാലത്തു കണ്ട ഏറ്റവും ജനത്തിരക്കുള്ള ഉല്‍സവമായിരുന്നു ഇന്നലെ. പകല്‍കാഴ്ച രാത്രിക്കാഴ്ച ആയതോടെ ഉല്‍സവം ഇത്തവണ മണിക്കൂറുകള്‍ നീണ്ടു. അതുമൂലം തന്നെ മാലിന്യങ്ങളും അത്രയേറെയായി. പഞ്ചായത്തിന്‍റെ പ്രത്യേക ഇടപെടലില്‍ ഹരിത കര്‍മ്മ സേനയിലെ മുഴുവന്‍ അംഗങ്ങളും എത്തി രാവിലെ തന്നെ ടൗണ്‍ ശുചീകരിച്ചതായി ടൗണ്‍വാര്‍ഡ് അംഗം ദിലീപ് കുമാര്‍ പറഞ്ഞു.

അന്തര്‍ദേശീയ റാംസര്‍ പട്ടികയിലുള്ള ശുദ്ധജല തടാക തീരത്തെ ഉല്‍സവാഘോഷങ്ങള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

1 COMMENT

Comments are closed.