ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാത്ത സിപിഎം മതേതര മുന്നേറ്റത്തിന് തുരങ്കം വച്ചതായി ആർഎസ്പി

മണ്‍റോത്തുരുത്ത്: രാഹുൽ ഗാന്ധി നയിച്ച ജോഡോ യാത്രയുടെ സമാപനത്തിൽ ഇടത് പാർട്ടികളെല്ലാം പങ്കെടുക്കുമ്പോൾ കേരള മുഖ്യന്റെ പിടിവാശിയിൽ സിപിഎം വിട്ടു നിന്നത്
രാജ്യത്തെ മതേതരത്വ ബദലിനായുള്ള മുന്നേറ്റത്തിന് തിരിച്ചടിയാണെന്ന് ആർഎസ്പി സംസ്ഥാന കമ്മിറ്റിയംഗം പാങ്ങോട് സുരേഷ് ആരോപിച്ചു.കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി കെ.ജി വിജയദേവൻ പിള്ള നയിച്ച ” തകരുന്ന കേരളം, തഴയ്ക്കുന്ന ഭരണവർഗ്ഗം ” എന്ന മുദ്രാവാക്യമുയർത്തി നടന്ന വാഹന പ്രചരണ ജാഥ മൺട്രോതുരുത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.ഷാജി വെള്ളപ്പള്ളി ജാഥാ മാനേജരായി.മൺട്രോതുരുത്ത്,
കിഴക്കേ കല്ലട,പവിത്രേശ്വരം,കുന്നത്തൂർ, ശാസ്താംകോട്ട പഞ്ചായത്തുകളിൽ ജാഥ പര്യടനം നടത്തി.ഉല്ലാസ് കോവൂർ,പി.വിജയചന്ദ്രൻ നായർ,എം.കണ്ണൻ നായർ,ദീപ്തി ശ്രാവണം,മുൻഷീർ ബഷീർ എന്നിവർ ജാഥാ അംഗങ്ങളായി.സമാപന സമ്മേളനം ആഞ്ഞിലിമൂട്ടിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടവനശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു.ആനന്ദൻ പള്ളിശേരിക്കൽ അധ്യക്ഷത വഹിച്ചു.കുരീപ്പുഴ മോഹൻ മുഖ്യപ്രഭാഷണം നടത്തി.വി.ജി സുധാകര പിള്ള,മണിക്കുട്ടൻ,ബഷീർ പനപ്പെട്ടി,കെ.എസ് ഗിരീഷ് കുമാർ, ജോൺസൺ കല്ലട,ബോസ്,സജീവ്, സാബു രാജ്,എസ്.എൻ പുരം രാജൻ,ജയപ്രകാശ് പനപ്പെട്ടി,വിക്രമൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

( Photo:ആർഎസ്പി കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി കെ.ജി വിജയദേവൻ പിള്ള നയിച്ച ” തകരുന്ന കേരളം, തഴയ്ക്കുന്ന ഭരണവർഗ്ഗം ” എന്ന മുദ്രാവാക്യമുയർത്തി നടന്ന വാഹന പ്രചരണ ജാഥ മൺട്രോതുരുത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പാങ്ങോട് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

Advertisement