കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ചോർത്തിയത് ആരെന്ന് അറിയണം: അതിജീവിത ഹൈക്കോടതിയിൽ

കൊച്ചി:കോടതിയുടെ കസ്റ്റഡിയിലിരിക്കെ അക്രമ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച സംഭവത്തിലെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. കോടതിയിലുണ്ടായിരുന്ന മെമ്മറി കാർഡിൽ നിന്നും തന്റെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. കോടതിയിലെ മെമ്മറി കാർഡിലുള്ളത് തന്റെ ദൃശ്യമാണ്. അത് പുറത്തുപോയാൽ തന്റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത അറിയിച്ചു

കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങൾ പരിശോധിച്ചു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമാണ്. എന്നാൽ മ്മെറി കാർഡിൽ നിന്നും ദൃശ്യം ചോർന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മറുപടി നൽകി. ഹർജിയിൽ നാളെയും വാദം തുടരും. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് പ്രോസിക്യൂഷനും അറിയിച്ചു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു

വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി ചോദിച്ചു. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോർന്നതിന്റെ അന്വേഷണത്തിന് രണ്ടോ മൂന്നോ ദിവസം മതിയെന്നും സർക്കാർ മറുപടി നൽകി.

Advertisement