തിരുവനന്തപുരം.പിണറായി വിജയന് രാഷ്ട്രീയ പ്രതിരോധം തീർത്ത് ദേശാഭിമാനി. എഡിറ്റോറിയൽ പേജ് പൂർണ്ണമായും ഇ.ഡിക്കെതിരെ. എഡിറ്റോറിയലിന് പുറമേ വിഷയത്തിൽ പ്രത്യേക ലേഖനങ്ങളും. തുരുമ്പിച്ച ആയുധവുമായി ഇ.ഡിയുടെ രാഷ്ട്രീയ വേട്ട എന്ന് എഡിറ്റോറിയൽ. മൂന്നാം മോദി സർക്കാർ രൂപം കൊണ്ടതും നിലനിൽക്കുന്നതും ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ പിൻബലത്തിൽ
ഡിജിപിക്ക് ഇഡി രണ്ടുദിവസം മുൻപ് നൽകിയ കത്ത് നേരത്തെയും സംസ്ഥാന സർക്കാരിന് നൽകിയിരുന്നു. ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തി. ഇഡി നൽകിയ കത്ത് തള്ളിക്കളഞ്ഞു. വസ്തുനിഷ്ഠമായി പൊലീസ് അന്വേഷിക്കുകയും വിജിലൻസ് കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുടെ വിധിന്യായങ്ങൾ പരിശോധിച്ചാണ് കത്ത് തള്ളിയത്
ഭരണം മാറിയപ്പോൾ ഇ.ഡി പുതിയ കത്ത് നൽകിയതാണ്. ഇ.ഡിയുടേത് രാഷ്ട്രീയലാക്ക്. ടി. വീണ മാത്രമാണ് ഇടപാട് നടത്തിയതെന്ന് നേരത്തെ പറഞ്ഞു. ഇപ്പോൾ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നു. ടി. വീണയുടെ ഇടപാടുകളും നിയമപരം. കരാർ പ്രകാരം നടത്തിയ ഇടപാടുകളിലാണ് ഇ.ഡി അന്വേഷണം
സി എം ആർ എൽ ഓഫീസ് റെയ്ഡ് ചെയ്തപ്പോൾ കിട്ടിയെന്ന് അവകാശപ്പെടുന്ന ഡയറിയിൽ 182 കോടി രൂപയുടെ ഇടപാടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും നൽകിയതിന്റെ വിവരങ്ങൾ രേഖപ്പെടുത്തി. ഇതിൽ രണ്ടോ മൂന്നോ കോടിയുടെ കാര്യത്തിൽ മാത്രം ഇ.ഡിക്ക് ഉത്കണ്ഠ. സംസ്ഥാന മന്ത്രിമാർ വരെ പണം വാങ്ങിയവരുടെ പട്ടികയിലുണ്ട്
കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന കോൺഗ്രസിന്റെ പൊതു നിലപാടിനോട് കേരളത്തിൽ നീതിപുലർത്തുമോ എന്ന് കണ്ടറിയാം

































