തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായി ജയിലിൽ തുടരുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രവം ഉണ്ടായതിനെ തുടർന്നാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂനോ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ ആശങ്ക വേണ്ടന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ
അജികുമാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ടുകൾ പരിഗണിച്ച ശേഷം കോടതി ജാമ്യം നൽകിയിരുന്നു. അതേസമയം, പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

































