തിരുവനന്തപുരം: രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാത്ത ആംബുലൻസിൽ അയച്ച സംഭവത്തിലും ആംബുലൻസിനായി പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിലും പയ്യന്നൂർ തഹസിൽദാർ പോൾ കെ. പിയെ സസ്പെൻഡ് ചെയ്യാൻ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകി. കണ്ണൂർ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻ നഷ്ടമായ രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മൃതദേഹം കൊണ്ടുപോകാനുള്ള ആംബുലൻസിനായി തഹസിൽദാർ പണം ആവശ്യപ്പെട്ടതായി റിവർ റാഫ്റ്റിംഗ് സൊസൈറ്റി ഭാരവാഹികൾ പരാതി ഉന്നയിച്ചു.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുകയെന്നതിന്റെ ഭാഗമായി തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ മന്ത്രി ഉത്തരവിടുകയായിരുന്നു.


































