Home News Breaking News പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശ കരട് വിജ്ഞാപനം വീണ്ടും പുറത്തിറക്കി കേന്ദ്ര സർക്കാർ

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശ കരട് വിജ്ഞാപനം വീണ്ടും പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡെല്‍ഹിf.പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശ കരട് വിജ്ഞാപനം വീണ്ടും പുറത്തിറക്കി കേന്ദ്ര സർക്കാർ. ആറ് സംസ്ഥാനങ്ങളിലായി 56,825 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമെന്നാണ് നിർദേശം. ഇതിൽ കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശം 9,993 കിലോമീറ്ററാണ്. കൃഷിയെയും ജനവാസത്തെയും ബാധിക്കില്ലെന്ന് വ്യക്തമാക്കുമ്പോഴും ഖനനം, ക്വാറി, വൻകിട നിർമാണം എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും. എന്നാൽ വിജ്ഞാപനത്തിൽ കേരളത്തിൻറെ മാപ്പ് ഉൾപ്പെടുത്താത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

വർഷങ്ങളായി ചർച്ച ചെയ്യുന്ന പശ്ചിമഘട്ട ESA വിഷയത്തിലാണ് കേന്ദ്രത്തിന്റെ പുതിയ കരട് വിജ്ഞാപനം. കേരളത്തിൽ നിർദേശിച്ച 9,993.7 ചതുരശ്ര കിലോമീറ്റർ ESAയിൽ 9,107 ചതുരശ്ര കിലോമീറ്റർ വനഭൂമിയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശവുമാണ്. കേരള സർക്കാർ നിർദേശിച്ച 131 വില്ലേജുകളാണ് അതിർത്തികളാണ് കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2024ലെ കരടിൻറെ ആവർത്തനമായ ഈ വിജ്ഞാപനത്തിലും കേരളത്തിൻറെ ഇ എസ് എ മാപ്പ് ഉൾപ്പെടുത്തിയിട്ടില്ല.

ESA മേഖലയിൽ പുതിയ ഖനനം, ക്വാറി, മണൽഖനനം എന്നിവ പൂർണമായി നിരോധിക്കും. പുതിയ താപവൈദ്യുത നിലയങ്ങൾക്കും വലിയ ടൗൺഷിപ്പ്, വൻകിട നിർമാണ പദ്ധതികൾക്കും നിയന്ത്രണമുണ്ടാകും. നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികൾക്കും വിലക്കില്ല. അതേസമയം കൃഷി, പ്ലാന്റേഷൻ, നിലവിലെ ജനവാസം എന്നിവയെ ബാധിക്കില്ല. അനുമതി ആവശ്യമായ പദ്ധതികൾ പരിസ്ഥിതി ചട്ടങ്ങളും ഗ്രാമസഭയുടെ സമ്മതവും പാലിച്ചാകും പരിഗണിക്കുക. നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ് ഗസറ്റിൽ പറയുന്നു.
അന്തിമ വിജ്ഞാപനത്തിന് മുമ്പുള്ള 60 ദിവസം ഇനി നിർണായകമാണ്. സംസ്ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാകും അന്തിമ വിജ്ഞാപനം പുറത്തുവരുക.

LEAVE A REPLY

Please enter your comment!
Please enter your name here