Home News Kerala ഒറ്റക്കയ്യൻ ചാർലിയിൽ നിന്ന് ഗോവിന്ദച്ചാമി ആയി! അവൻ ജയിൽ ചാടും എന്ന് എനിക്ക് അറിയാമായിരുന്നു; മുഹമ്മദ്...

ഒറ്റക്കയ്യൻ ചാർലിയിൽ നിന്ന് ഗോവിന്ദച്ചാമി ആയി! അവൻ ജയിൽ ചാടും എന്ന് എനിക്ക് അറിയാമായിരുന്നു; മുഹമ്മദ് അഷ്റഫ് പറയുന്നു

ഗോവിന്ദച്ചാമി ജയിൽ ചാടും എന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് റിട്ട: എസ് ഐ മുഹമ്മദ് അഷ്റഫ് പറയുന്നു. അവന്റെ പേരിൽ പ്രീവിയസ് കേസുകൾ ഒരുപാടുണ്ട്, ഒരിക്കലും മാനസാന്ദ്രം വന്നുകൊണ്ട് നന്നാകില്ല എന്ന് വ്യക്തമായി അവന്റെ കാര്യത്തിൽ അറിയാം. റിട്ട: എസ് ഐ മുഹമ്മദ് അഷ്റഫ് പറയുന്നു

2011 ഫെബ്രുവരിയിൽ ആണ് സംഭവം. അന്ന് പകൽ ചേലക്കര ഭാഗത്താണ് എനിക്ക് ജോലി. ആ ഭാഗത്ത് ആ സമയത്ത് ഒരു വലിയ വെടിക്കെട്ട് അപകടം ഉണ്ടായി. അന്ന് നമ്മൾ രക്ഷാപ്രവർത്തനത്തിന് ഭാഗമായി. വൈകിട്ട് വീട്ടിൽ എത്തിയ സമയത്താണ് എനിക്ക് ഒരു കോൾ വരുന്നത്. സാറെ ട്രെയിനിൽ നിന്നും ഒരു പെൺകുട്ടി വീണിട്ടുണ്ട്. വീണത് അല്ല കേട്ടോ, അതിനെ നേക്കഡ് ആക്കി, ആകെ വികൃതമായ അവസ്ഥയിൽ ആയിരുന്നു. കിടന്നിരുന്നത്, ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട് എന്ന് പറഞ്ഞു. സാർ വേഗം പോരൂ ഗ്ലൗസ് ഒക്കെ ഇട്ടിട്ട് വന്നോളൂ എന്ന് പറയുന്നത് കേട്ടപ്പോൾ തന്നെ ഞാൻ സിഐയോട് പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങൾ സ്ഥലത്ത് ചെന്നു. അവിടെ ചെന്നപ്പോൾ കണ്ടത് ആ കുട്ടിയുടെ സാധനങ്ങൾ ചിന്നി ചിതറി കിടക്കുന്നത് ആണ്. കുട്ടി റേപ്പിന് ഇര ആയിട്ടുണ്ട് എന്ന് അപ്പോൾ തന്നെ മനസ്സിലായിരുന്നു. റിട്ട: എസ് ഐ മുഹമ്മദ് അഷ്റഫ് അന്നത്തെ കഥകൾ ഓർത്തെടുത്തു. കേരളം സ്പീക്കിനോട് ആണ് അദ്ദേഹം തുറന്നുസംസാരിച്ചത്.

അച്ഛനില്ല അമ്മയില്ല, ഒരു കുത്തഴിഞ്ഞ ജീവിതം ആയിരുന്നു സ്റാൻലിയുടേത്. അതിൽ നിന്നും ചിട്ടയുള്ള ജീവിതം ആയി മാറി ജയിലിൽ സ്റ്റാൻലി എന്ന ഗോവിന്ദ ചാമിയുടേത്. സ്മൂഹത്തിന് ഏറ്റവും ഭീഷണി ആകുന്ന ഒരുത്തൻ. അവൻ ജയിലിൽ നിന്നും ചാടി എന്ന് എനിക്ക് തോന്നിയിരുന്നു. ഇവൻ അങ്ങനെ ആണ്. ഇപ്പൊ അവൻ പിന്നെയും തടി കൂടി എന്നാണ് അറിഞ്ഞത്. ജയിലിൽ മട്ടൻ ആണ്, കൊഴുക്കട്ട അല്ല ചപ്പാത്തി ആണ്. ബിരിയാണി ആണ് അവന്റെ ഇപ്പോഴത്തെ പ്രശ്നം. ഭക്ഷണം കഴിക്കാൻ മാത്രമാണ് അവൻ പുറത്തിറങ്ങുന്നത്. അവന് ആഗ്രഹങ്ങൾ തീർക്കാൻ. അവൻ എന്തും ചെയ്യും.റിട്ട: എസ് ഐ മുഹമ്മദ് അഷ്റഫ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here