രൺബീറും സായി പല്ലവിയും ഒന്നിക്കുന്ന രാമായണം നവംബർ 6ന് തിയേറ്ററുകളിലെത്തുകയാണ്. ആരാധകർ ഏറെ ആകാംക്ഷയോടെ ശ്രദ്ധേയമായ കാര്യം, ഈ റിലീസ് തീയതി രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹയുടെ ജന്മദിനത്തോടൊപ്പമാണ്. ഈ വർഷം റാഹയ്ക്ക് നാല് വയസ് തികയും.
ഇതിനുമുമ്പ്, ശ്രീരാമന്റെ കഥാപാത്രം തന്നെ റാഹയ്ക്കായി ഒരു മികച്ച വ്യക്തിയാക്കി മാറ്റിയെന്ന് രൺബീർ തുറന്ന് പറഞ്ഞിരുന്നു.
ഭഗവാൻ രാമന്റെ വേഷത്തെക്കുറിച്ച് സംസാരിക്കവെ, ഇത്രയും മഹത്തായ ഒരു കഥാപാത്രത്തെ താൻ നീതിപൂർവം അവതരിപ്പിക്കാൻ കഴിയുമോയെന്ന് ആദ്യം സംശയമുണ്ടായിരുന്നുവെന്ന് രൺബീർ പറഞ്ഞു. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ താൻ അർഹനാണോ എന്ന ചോദ്യവും മനസിലുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇത് എന്റെ കരിയറിനെ നിർവചിക്കുന്ന ഒരു സിനിമയായിരിക്കുമെന്ന് ഞാൻ കരുതിയില്ല. എന്നാൽ ഇത് തീർച്ചയായും എന്റെ ജീവിതത്തെ മാറ്റിമറിച്ച സിനിമയാണ്. രാമായണത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ശ്രീരാമന്റെ ജീവിതയാത്രയെ അടുത്തറിയാനും ഈ സിനിമ എന്നെ സഹായിച്ചു. എന്റെ ജീവിതത്തിൽ നിരവധി നല്ല മാറ്റങ്ങൾ ഈ കഥാപാത്രം കൊണ്ടുവന്നു. എന്റെ ചില മോശം ശീലങ്ങൾ മാറി. എന്റെ മൂല്യബോധത്തിലും ജീവിതത്തെ കാണുന്ന രീതിയിലും മാറ്റമുണ്ടായി. നഷ്ടങ്ങളെയും ത്യാഗത്തെയും ധർമ്മത്തെയും കാണുന്ന കാഴ്ചപ്പാടും മാറി. ജീവിതത്തിൽ എനിക്ക് അത്യാവശ്യമായിരുന്ന മാറ്റങ്ങളായിരുന്നു അവ.
റാഹയുടെ ജനനവും ‘രാമായണം’ സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രൺബീർ മനസുതുറന്നു.
അതൊരു മനോഹരമായ യാദൃശ്ചികതയായിരുന്നു. റാഹ എന്നെ ഒരു മികച്ച വ്യക്തിയാക്കി. അതേസമയം, റാഹയ്ക്കുവേണ്ടി ഞാൻ ഒരു മികച്ച മനുഷ്യനാകണമെന്ന് ‘രാമായണം’ എന്നെ പഠിപ്പിച്ചു. എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുപോലെയായിരുന്നു. നമ്മുടെ സത്യം, നമ്മുടെ സംസ്കാരം, നമ്മുടെ ചരിത്രം എന്നിവയെ ഏറ്റവും ആധികാരികമായി അവതരിപ്പിക്കുന്ന ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകാൻ എനിക്ക് ശരിയായ സമയത്തും ശരിയായ സ്ഥലത്തും എത്താൻ കഴിഞ്ഞു. അതൊരു അനുഗ്രഹമാണ്. ജീവിതകാലം മുഴുവൻ അതിന് ഞാൻ നന്ദിയുള്ളവനായിരിക്കും- രൺവീർ പറയുന്നു




























