കൊച്ചി: വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിജെപി (SFI അല്ല, CJP) നേതൃത്വത്തെയും തന്നെ വിമർശിച്ചവരെയും രൂക്ഷമായി വിമർശിച്ച് നടൻ മാധവ് സുരേഷ്. ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ സജീവമായവർ പഞ്ചാബിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ചോദിച്ച മാധവ്, സിജെപി നേതാക്കളെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.
പഞ്ചാബിലെ അനീതികൾക്കെതിരെ സിജെപി നിശ്ശബ്ദമാണെന്നും, ബിജെപിക്കെതിരായ വിഷയങ്ങളിൽ മാത്രം അവർ ശബ്ദമുയർത്തുകയാണെന്നും മാധവ് ആരോപിച്ചു. എഎപി ഉൾപ്പെടുന്ന വിഷയങ്ങളിൽ അവരുടെ നിലപാട് മാറുന്നതായും അദ്ദേഹം വിമർശിച്ചു.
വിദ്യാർത്ഥി സമരത്തെ പിന്തുണച്ച ചില രാഷ്ട്രീയ പാർട്ടികൾ വിദ്യാർത്ഥികളെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നാണ് താൻ തുടക്കം മുതൽ പറഞ്ഞിരുന്നതെന്നും മാധവ് വ്യക്തമാക്കി. ബിജെപി സർക്കാർ എടുത്ത തീരുമാനത്തെ പലർക്കും അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിലും, അതേ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പഞ്ചാബിലെ പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്നെ വിമർശിച്ചവരോടും മാധവ് മറുപടി പറഞ്ഞു. തന്റെ നിലപാട് രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും, അതിന്റെ പേരിൽ തന്നെ “അന്ധനായ സംഘി” എന്ന് വിളിച്ചവർ ഇപ്പോൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, സിജെപി അംഗങ്ങൾ “തട്ടിപ്പുകാരാണ്” എന്നും ഒരുനാൾ അവർ “തുറന്നുകാണിക്കപ്പെടും” എന്നും മാധവ് ആരോപിച്ചു. പഞ്ചാബിലെ വിദ്യാർത്ഥികൾക്കായും ഡൽഹിയിലെ വിദ്യാർത്ഥികൾക്കുവേണ്ടി സംസാരിച്ച അതേ ആത്മാർഥതയോടെ ശബ്ദമുയർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

























