കോഴിക്കോട് .സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്ന് വാഗ്ദാനം നൽകി എംഎൽഎയിൽ നിന്ന് 3 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും.
പ്രതികളെ ഇന്നലെയാണ് കോടതി റിമാൻഡ് ചെയ്തത്. കേസിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരുന്നതിനും സമാന തട്ടിപ്പുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് ഉടനെ കസ്റ്റഡിയിൽ വാങ്ങും.
ഈസ്റ്റ് ഡൽഹി സ്വദേശികളായ ഗൗരവ്, നിധിൻ കുമാർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യാ ബാലകൃഷ്ണൻ എംഎൽഎയിൽ നിന്ന് 3 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. സംശയം തോന്നിയ എംഎൽഎ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
പരാതി ലഭിച്ച് പത്ത് ദിവസത്തിനുള്ളിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പദം സിങ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ സ്ഥിരമായി സമാന തട്ടിപ്പുകൾ നടത്തുന്നവരാണെന്ന് സംശയിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർ എ. പി. ഷൗക്കത്തലി പറഞ്ഞു. കേരളത്തിൽ നിന്നടക്കം ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സമാന തട്ടിപ്പുകൾക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്നും അന്വേഷിക്കും. ഷാഫി പറമ്പിലും ഡീൻ കുര്യാക്കോസിനും സമാന രീതിയിൽ ഫോൺവിളിച്ചതും ഇവർ തന്നെയെ ന്ന് പൊലീസ് കണ്ടെത്തി. റിമാൻഡിൽ ഉള്ള ഗൗരവ നേരത്തെയും സമാനമായ സൈബർ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്
Home News Breaking News മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്ന് വാഗ്ദാനം നൽകി എംഎൽഎയിൽ നിന്ന് 3 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസ്,...


































