തിരുവനന്തപുരം. വിഴിഞ്ഞത്തെ സ്വർണ പണയ തട്ടിപ്പിൽ 2 യുവതികൾ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതി സിന്ധു വിൻ്റെ പണം ഇടപാടുകളിൽ ദൂരുഹതയുണ്ടെന്ന് പോലീസ്. ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒന്നര കോടി രൂപയുടെ ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തി.
പ്രതിയുടെ ഫോണുകൾ ശാസ്ത്രിയ പരിശോധനയ്ക്ക് വിധേയമാക്കും.
തട്ടിപ്പിനിരയായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ
ജീവനക്കാരികളായ അഞ്ജു , ഐശ്വര്യ എന്നിവർ കഴിഞ്ഞ മാസം 30 തീയതിയാണ്
ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആദ്യം അഞ്ചുവും പിന്നാലെ ഐശ്വര്യവും ചികിത്സയിലിരിക്കയാണ് മരണപ്പെട്ടത്.
ജ്യൂസിൽ എലിവേഷം കലർത്തിയായിരുന്നു ആത്മഹത്യ ശ്രമം.
ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴാണ് വിവരങ്ങൾ വീട്ടുകാരോട് ഇരുവരും പങ്കുവയ്ക്കുന്നത്.
ഇതോടെയാണ് പ്രതിയായ സിന്ധുവിലേക്കും വായ്പ തട്ടിപ്പിന്റെ വ്യാപ്തിയിലേക്കും അന്വേഷണം എത്തുന്നത്.
വിഴിഞ്ഞം, അമരവിള ശാഖകളിലെ സ്വർണപ്പണയ സ്ഥാപനങ്ങളിൽ ആളുകൾ പണയം വെച്ചിരുന്ന 70 പവനിലധികം സ്വർണം ഇവർ പനങ്ങോട് സ്വദേശിനി സിന്ധു വിന്
മറിച്ച് നൽകിയിരുന്നു. ഈ സ്വർണം സിന്ധു വിറ്റു. പണയം വെച്ച സ്വർണം തിരികെ ആവശ്യപ്പെട്ട് ആളുകൾ സ്ഥാപനത്തിൽ എത്തിയപ്പോൾ സ്വർണം തിരികെ നൽകാൻ സിന്ധു തയ്യാറായില്ല. ഇടപാടുകാർക്ക് സ്വർണം തിരികെ നൽകാതെയായതോടെ സ്വർണം നഷ്ടപ്പെട്ട മാനസിക വിഷമത്തിലാണ് ഇരുവരും ജീവനുൊടുക്കുന്നത്.
പിന്നാലെയാണോ വർക്കല പോലീസ് സിന്ധുവിലേക്ക് കൂടുതൽ അന്വേഷണം കേന്ദ്രീകരിച്ചത്. പ്രതി സിന്ധുവിന്റെപ്രതി സിന്ധുവിന്റെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒന്നര കോടി രൂപയുടെ ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തി.
ഒരു ബാങ്കിൽ മാത്രം പ്രതിക്ക് 4 അക്കൗണ്ടുകളും മറ്റ് 2 ബാങ്കുകളിൽ 2 അക്കൗണ്ടും ഉണ്ട്.
ഈ ഇടപാടുകളുടെ വിശദാംശങ്ങളൊക്കെ പോലീസ് ശേഖരിക്കുകയാണ്.
ഒപ്പം പ്രതിയുടെ ഫോണുകൾ ശാസ്ത്രീയ പരിശോധയ്ക്കയച്ചിട്ടുണ്ട്. ക്രമക്കേടുമായി ബദ്ധപ്പെട്ട്
നിലവിൽ 17 പരാതികൾ ലഭിച്ചിട്ടുണ്ട്. 175 പവനിലേറെ തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം. വിശദ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അടുത്ത ആഴ്ച അപേക്ഷ നൽകും. ഇവരോട് അടുപ്പമുള്ള മറ്റ് സൊസൈറ്റികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.


































