Home News Kerala ഫിഷറീസ് വകുപ്പിലെ ചോദ്യ പേപ്പർ ചോർച്ചയിലുടെ എസ്എഫ്ഐ നേതാക്കൾക്ക് നിയമനം നൽകിയ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ...

ഫിഷറീസ് വകുപ്പിലെ ചോദ്യ പേപ്പർ ചോർച്ചയിലുടെ എസ്എഫ്ഐ നേതാക്കൾക്ക് നിയമനം നൽകിയ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിൽ ഡെപ്യൂട്ടഷൻ നൽകിയതി‌ലും അട്ടിമറി

തിരുവനന്തപുരം. ഫിഷറീസ് വകുപ്പിലെ ചോദ്യ പേപ്പർ ചോർച്ചയിലുടെ എസ്എഫ്ഐ നേതാക്കൾക്ക് നിയമനം നൽകിയ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിൽ ഡെപ്യൂട്ടഷൻ നൽകിയതി‌ലും അട്ടിമറി. റാങ്ക് കാലാവധി തീരുന്നതിന് മുൻപാണ് എസ്എഫ്ഐ നേതാക്കൾക്ക് ഡെപ്യൂട്ടേഷൻ ലഭിച്ചത്. സിനോയിററ്റി പ്രകാരം ഡെപ്യൂട്ടേഷൻ ലഭിക്കേണ്ട സീനിയർ ഉദ്യോ​ഗസ്ഥരെ അവ​ഗണിച്ച് ഡെപ്യൂട്ടേഷൻ നിയമങ്ങൾ നൽകിയതിലൂടെ കൂടുതൽ എസ്എഫ്ഐക്കാർക്ക് നിയമനം ലഭിച്ചു.


സിനിയോറിറ്റി പ്രകാരം ഡെപ്യൂട്ടേഷൻ ലഭിക്കേണ്ട വർഷങ്ങളുടെ സർവീസ് റെക്കോർഡുള്ള ഉദ്യോ​ഗസ്ഥരെ അവ​ഗണിച്ചാണ് ഫിഷറീഷ് എക്സറ്റൻ ഓഫിസർ തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പൂജ ചിത്തിരക്ക് എൽഡിഎഫ് സർക്കാർ ആദ്യം ഡെപ്യൂട്ടേഷൻ നൽകിയത്. ഫിഷ്റീസ് വകുപ്പിന്റെ തൃശൂർ പൊയ്യയിലെ ഏജൻസിയായ അഡാക്കിലായിരുന്നു പൂജയുടെ നി​യമനം. പിന്നാലെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട അസ്ലം എ ആർ, ആതിര പി.കെ, രാഹുൽ ആർ എന്നിവർക്കും സീനിയർ ഉദ്യോ​ഗസ്ഥരെ പിന്തള്ളി എൽഡിഎഫ് സർക്കാർ ഡെപ്യൂട്ടേഷൻ നൽകി.

പട്ടികയിൽ ഉൾപ്പെട്ട രണ്ടു പേർ എൽ ഡബ്യൂ പ്രകാരം ദീർഘകാല അവധിയും എടുത്തതോടെ കുഫോസിൽ പഠിച്ച കൂടുതൽ എസ്എഫ്ഐക്കാർക്ക് പ്രസ്തുത തസ്തികളിൽ ഒഴിവ് ചൂണ്ടിക്കാട്ടി തുടർ നിയമനം നേടാനായി. ഇനി കണക്കുകൾ കൂടി പരിശോധിക്കാം. പൂജ ചിത്തരക്ക് ഡെപ്യൂട്ടേഷൻ നിയമനം നൽകികൊണ്ടുള്ള ഉത്തരവ് വരുന്നത് 27-09-25നാണ് അന്ന് തന്നെ വിടുതൽ നടപടികൾക്ക് ഉത്തരവ് നൽകി, പൂജയുടെ പോസ്റ്റ് ഒഴിവുവന്നതായി മണിക്കൂറുകൾക്കുള്ളിൽ പിഎസ് സിക്കും റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചയുടെ ഇടവേളയിലാണ് അസ്ലമിന് ഡെപ്യുട്ടേഷൻ നൽകുകയും ഒഴിവ് പിഎസ് സി റിപ്പോർട്ട് ചെയ്യുകയയും ചെയ്തത്. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 17 ദിവസം ബാക്കി നിൽക്കെ 11-11-25 ൽ അവസാനസ അഡ്വൈസും നൽകി ഇഷ്ടക്കാർക്ക് നിയമനം നൽകുകയായിരുന്നു എൽഡിഎഫ് സർക്കാർ. റാങ്ക് ലിസ്റ്റ് കാലവധി തീരുംമുൻപ് ഡെപ്യൂ്ട്ടേഷൻ നൽകിയതിന് പിന്നിൽ ഇഷ്ടക്കാരുടെ നിയമനമായിരുന്നു ലക്ഷ്യമെന്ന് രേഖകൾ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here