പെരുമ്പാവൂര്‍. ലഹരി വിൽപന നടത്തിയെന്ന് ആരോപിച്ച് യുവാക്കളെ ആൾക്കൂട്ടം വിചാരണ ചെയ്ത കേസിൽ പ്രതികൾ പിടിയിൽ.പെരുമ്പാവൂർ സ്വദേശികളായ 6 പേരാണ് പിടിയിലായത്.
മർദ്ദനമേറ്റ യുവാക്കൾ നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.
പെരുമ്പാവൂർ ഭായി കോളനിയിൽ എത്തിയ യുവാക്കളെ തടഞ്ഞുവെച്ച് മർദിച്ച കേസിൽ പ്രദേശവാസികളായ 6 പേരാണ് പിടിയിലായിരിക്കുന്നത്.പെരുമ്പാവൂർ സ്വദേശികളായസജീദ്,മാഹിൻകുട്ടി,ഷമീർ,ഷരീഫ്,റഫീഖ്,അൻവർ എന്നിവരാണ് പിടിയിലായത്.
മർദ്ധനമേറ്റ യുവാക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം.ജോലി അവശ്യത്തിന് എത്തിയ യുവാക്കളെ
കഞ്ചാവ് വില്പനകാർ എന്ന് ആരോപിച്ചാണ് തടഞ്ഞുവെച്ച് മർദിച്ചത്.മർദ്ധനശേഷം യുവാക്കളെ പരസ്യമായി വിചാരണ ചെയ്തു.ശേഷം യുവാക്കളുടെ മുടിയും സംഘം മുറിച്ചുമാറ്റി.ഇതിന് ശേഷമാണ് പ്രതികൾ 3 യുവാക്കളെയും വിട്ടത്.കഞ്ചാവ് വിൽപ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും മുറിയിൽ പൂട്ടിയിട്ട് നഗ്നരാക്കി മർദ്ദിച്ചെന്ന് യുവാക്കൾ പറയുന്നു.സംഭവത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലിസ് കേസ് എടുത്തിരിക്കുന്നത്.പ്രതികളെ കോടതിയിൽ ഹാജരാക്കും






























