തിരുവനന്തപുരം. വിഴിഞ്ഞം കരാറില്‍ കൃത്യമായ അജണ്ടയോടെയാണ് വി ഡി സതീശൻ കാര്യങ്ങൾ നിർവഹിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
MSC കമ്പനിക്ക് കരാർ ലഭിച്ചതിൽ വളരെ കൃത്യതയോടെയാണ് കാര്യങ്ങൾ നീങ്ങിയത്.മംഗലാപുരത്ത് പോയി ചർച്ചചെയ്ത് തീരുമാനിച്ച കൃത്യതയോടെയുള്ള ഡീലാണ് നടന്നത്.കേരളത്തിൻറെ ധാതു സമ്പത്ത് കോർപ്പറേറ്റുകൾക്ക് വിൽക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചാണ് ധവള പത്രത്തിലും ബജറ്റിലും പറയുന്നത്. അതിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഷൻ സമുദ്ര എന്ന പേരിൽ അവതരിപ്പിച്ചത്. കടലും കരയും കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കാനുള്ള തീരുമാനമാണ് അതിനു പിന്നിൽ
ലോകത്തെ ഏറ്റവും ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറുമ്പോൾ , കോർപ്പറേറ്റുകൾക്ക് അതിൽ താല്പര്യമുണ്ടാവുക സ്വാഭാവികം. സ്വകാര്യ വൽക്കരണത്തിന്റെ ഭാഗമായാണ് വളരെ വേഗം കരാറിലേക്ക് കടന്നത്. പത്രം വഴിയാണ് കരാറിൻ്റെ വിവരങ്ങൾ അറിഞ്ഞത് എന്ന മുഖ്യമന്ത്രിയുടെ വാദം വിശ്വാസത്തിൽ എടുക്കാൻ ആവില്ല
മുഖ്യമന്ത്രി ഇപ്പോഴും വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ല. കരാർ അംഗീകരിക്കില്ലെന്നും നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി തുറന്നു പറയണം. മുഖ്യമന്ത്രിയും അദാനിയും എംഎസ്സി കമ്പനിയുമായി നടന്നത് വലിയ ഡീൽ
കരാർ റദ്ദാക്കണമെന്നാണ് ആവശ്യം ഇതുതന്നെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിലപാടും. ഈ കരാറിനെ കുറിച്ച് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണം.
പയ്യന്നൂർ, തളിപ്പറമ്പ് സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള എം വി ജയരാജന്റെ പ്രതികരണം. പാർട്ടി സ്വയം വിമർശനം നേരത്തെ നടത്തിയതാണ്. ഓരോരുത്തരും ഓരോ ചാനലിൽ സംസാരിക്കുന്നതിന് മറുപടി പറയണ്ട കാര്യമില്ല,പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാൽ ആരെയും തിരിച്ചെടുക്കും
വർഗ്ഗ വഞ്ചനന എന്നതാണ് തെറ്റ്.സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്.അവരെ വിമർശനം തുടരും.തെറ്റ് തിരുത്തിയാൽ ആർക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തിരിച്ചുവരാം
റിവ്യൂ റിപ്പോർട്ടിനെക്കുറിച്ച് നേരത്തെ തന്നെ മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്, ഇനി ഓരോ ചാനലിലും നടന്ന ചർച്ചകളോട് പ്രതികരിക്കുന്നില്ല.പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ എതിർ ചേരി എന്ന വാർത്ത അസംബന്ധം
പ്രതിപക്ഷ ഉപനേതാവ് വിഷയം : സിപിഐയുമായി ഇനിയും ചർച്ച നടക്കും.ചർച്ച ചെയ്യുന്നതിൽ തങ്ങൾക്ക് ഒരു പ്രശ്നവുമില്ല
ഉപ നേതാവ് വിഷയം. ചർച്ച ചെയ്ത് ആവശ്യമായ നിലപാട് സ്വീകരിക്കും
മുൻകാലങ്ങളിലെ
കീഴ് വഴക്കം അനുസരിച്ച് പ്രതിപക്ഷനേതാവ്,
ഉപനേതാവ് പദവികൾ കഴിഞ്ഞകാലങ്ങളിൽ എല്ലാം സിപിഎമ്മിന് ആയിരുന്നു.ചർച്ച ചെയ്താൽ അവർക്ക് ബോധ്യമാകും.പിഎസ്‌സി പരീക്ഷാ ക്രമക്കേട്.പിഎസ്‌സി പരീക്ഷയുമായി ബന്ധപ്പെട്ടല്ല ക്രമക്കേട് നടന്നത് വാല്യുവേഷനുമായി ബന്ധപ്പെട്ട മാത്രമാണ്.ആവശ്യമായ പരിശോധന നടത്തണമെന്ന് സർക്കാർ തന്നെ തീരുമാനിച്ചിട്ടുണ്ട്,ആവശ്യമായ പരിശോധന നടത്തുക തന്നെ വേണമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

































