മലപ്പുറം.മലബാറിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം.സീറ്റ് ക്ഷാമം ഏറ്റവും രൂക്ഷം മലപ്പുറം ജില്ലയിൽ.ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 79083 വിദ്യാർത്ഥികൾ.ജില്ലയിൽ ഹയര്‍സെക്കന്‍ഡറിയിൽ ആകെയുള്ളത് 53,936 സീറ്റുകൾ മാത്രം
ഐടിഐയും പോളിടെക്നിക്കും, VHSE യും കൂട്ടിയാലും ആകെയുള്ളത് 63120 സീറ്റുകൾ.ഇവ പരിഗണിച്ചാലും 16,963 കുട്ടികള്‍ പുറത്താകും.അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 11,275 സീറ്റുകളുണ്ടെങ്കിലും ഫീസ് നൽകി പഠിക്കേണ്ടി വരും.അത് ഉൾപ്പെടുത്തിയാലും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത് തന്നെ
മറ്റു സിലബസുകളില്‍ നിന്നുളളവർ കൂടി എത്തുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.ജില്ലയിലെ സീറ്റുക്ഷാമം പരിഹരിക്കുന്നത്
ക്ലാസുകളില്‍ വിദ്യാർത്ഥികളെ കുത്തിനിറച്ച്.മുൻകാലങ്ങളിൽ അനുവദിച്ച താത്കാലിക ബാച്ചുകൾ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞെങ്കിലും പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരമാകില്ല



































