ന്യൂഡെല്‍ഹി.ദേശീയ പാത വികസനത്തിന് 2039 കോടി രൂപ കേന്ദ്ര സഹായം.കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി പൊതുമരാത് വകുപ്പ് മന്ത്രി പി കെ ബഷീർ നടത്തിയ കൂടികാഴ്ചയ്ക്ക് പിന്നാലെയാണ് അംഗീകാരം.5 പദ്ധതികൾക്കാണ് ധനസഹായം
ശബരിമല, മൂന്നാർ വയനാട് റോപ് വേ ക്കും അംഗീകാരം. കോഴിക്കോട് രാമനാട്ടുകര – എയർപോർട്ട് വരെ എലിവാറ്റെഡ് ഹൈ വേ ക്ക് ഡി പി ആർ നൽകാനും നിർദ്ദേശം
പ്രാഥമികമായി അഞ്ച് പദ്ധതികൾക്ക് 2039 കോടി രൂപ കേന്ദ്രം അനുവദിച്ചു.
- വയനാട് ജില്ലയിലെ പെരിക്കല്ലൂരിൽ നിന്നും കർണാടകയിലുള്ള ബൈരകൂപയിലേക്ക് കബനീ നദിക്ക് കുറുകെ, പാലം നിർമ്മിക്കുന്നതിനുള്ള 49 കോടി രൂപ.
- ദേശീയ പാത 744 ൽ കൊല്ലം – തിരുമംഗലം നിലവിലുള്ള ദേശീയ പാതക്ക് 98.40 കോടി.
- ദേശീയ പാത – 966ൽ രാമനാട്ടുകര മുതൽ പാലക്കാട് ചന്ദ്രനഗർ വരെയുള്ള ദേശീയ പാതക്ക് 172 കോടി രൂപ.
- ദേശീയ പാത – 66ൽ തിരുവനന്തപുരം കഴക്കൂട്ടം മുതൽ ബാലരാമപുരം വരെയുള്ള പഴയ ദേശീയ പാതയ്ക് 66 കോടി രൂപ.
- കൊല്ലം – തേനി ദേശീയ പാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നാല് വരി പാത വികസനത്തിനായി 1663 കോടി രൂപ.
ഇതിന് പുറമെ, ശബരിമല, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ റോപ് വേ നിർമ്മിക്കുന്നതിന് തത്വത്തിൽ അംഗീകാരം കിട്ടി.
ദേശീയ പാത – 185 ൽ അടിമാലി -കുമളി ദേശീയ പാതയുടെ വീതി കൂട്ടുന്ന പദ്ധതിക്ക് അനുമതി ഉടനേ ലഭ്യമാകും. കോതമംഗലം, മൂവാറ്റുപുഴ ബൈ പാസുകളുടെ പുതുക്കിയ അലൈന്മെന്റിന്റെ അംഗീകാരം ഉടനെ ലഭിക്കും.
കോഴിക്കോട് രാമനാട്ടുകര മുതൽ എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള പദ്ധതിക്ക് ഡി.പി.ആർ സമർപ്പിക്കാൻ ദേശീയപാത അധികൃതരോട് കേന്ദ്രമന്ത്രി നിർദേശിച്ചു.





























