തിരുവനന്തപുരം.വസ്തുതകള്‍ മനസിലാക്കാത്ത നിലയില്‍ പൊട്ടിത്തെറിച്ച് കെ സി വേണുഗോപാൽ ക്യാമ്പ്.കഴിഞ്ഞ 10 ദിവസം കേരളത്തിൽ നടന്നത് കെ സി വേണുഗോപാൽ വധം ആണെന്ന് ഇവര്‍ വിലയികരുത്തുന്നു.കെ സി വേണുഗോപാലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമം നടന്നു.63 എംഎൽഎമാരിൽ 47 പേർ പിന്തുണച്ചത് വെറുതെയല്ല.തിരഞ്ഞെടുപ്പ് സമയത്ത് അവർക്ക് കെ സി വേണുഗോപാൽ നൽകിയ പിന്തുണയാണ് കാരണം
സോഷ്യൽ മീഡിയയിലും ചില പാർട്ടി കേന്ദ്രങ്ങളിലും കെ സി വേണുഗോപാലിനെ വേട്ടയാടി.കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നതിൽ കെസി വേണുഗോപാലിന്റെ വിയർപ്പിന്റെ പങ്ക് ആർക്കാണ് അവഗണിക്കാനാവുക.ചില മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും ഇതിനുവേണ്ടി കൂട്ടുനിന്നു.കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ. ഇനി മന്ത്രിസഭയിലടക്കം കെസി ഗ്രൂപ്പ് ഇടപെടല്‍ തുടരുമെന്നാണ് സൂചന. കെസി ഗ്രൂപ്പിലെ ഓരോ എംഎല്‍എമാരെ തിരഞ്ഞുപിടിച്ച് സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അത് ചിലര്‍ മനപൂര്‍വം ചെയ്യുന്നതാണെന്ന് അഭിപ്രായത്തിലാണ് ഗ്രൂപ്പുകാര്‍.
ക്രൗഡ് പുള്ളര്‍ ആയ ഷാഫി പറമ്പിലിനുപോലും ശക്തമായ സമൂഹമാധ്യമ ആക്രമണം നേരിടേണ്ട നിലയാണ്. ‘കേരളത്തിന്റെ, കോണ്‍ഗ്രസിന്റെ, യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങള്‍’ എന്നായിരുന്നു ഷാഫി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഫോട്ടോ സഹിതം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ആളുകള്‍ കമന്റുകളുമായി എത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തിലേറെപ്പേരാണ് ഷാഫിക്കെതിരെ കമന്റുകളുമായി എത്തിയത്. ‘ഷാഫി നീ ഗ്രൂപ്പ് കളിക്ക്, 2029ല്‍ കാണാം’
‘ആരാണോ താങ്കളെ ക്രൗഡ് പുള്ളര്‍ ആക്കിയത് അവര്‍ തന്നെ താഴെ ഇരുത്തി. അധികാരം ഇന്ന് വരും നാളെ പോകും. ജനഹൃദയത്തിലെ സ്ഥാനം അത് പോയാല്‍ തിരികെ കിട്ടാന്‍ കുറച്ച് പ്രയാസപ്പെടും. ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസിനെ ഉയര്‍ത്താന്‍ ശ്രമിച്ചതിനും കൃത്യമായ കാഴ്ചപ്പാട് ഉള്ളതിനും ആണ് വിഡി സതീശനെ ജനങ്ങള്‍ നെഞ്ചേറ്റിയത്. ഗ്രൂപ്പുകളികളില്‍ പലനാള്‍ ഒറ്റക്കായിട്ടും അവസാനം ‘ഒറ്റക്ക് ഒരാള്‍’ ആയി മാറിയില്ലേ? കാലം കണക്ക് പറയും തീര്‍ച്ച’ -എന്നായിരുന്നു മറ്റൊരു കമന്റ്.
‘ഷാഫിക്ക നിങ്ങളോട് ഒരു ബഹുമാനവും ആരാധനയും ഉണ്ടായിരുന്നു കേരളത്തിലെ കോണ്‍ഗ്രസിലെ ഉയര്‍ന്ന പദവി വഹിക്കേണ്ടിരുന്ന വ്യക്തിത്വം.നിങ്ങള്‍ വരുന്ന സ്ഥലങ്ങളിലെല്ലാം സ്ത്രീ പുരുഷ ഭേദമന്യേ യുവജനങ്ങള്‍ ഓടി അടുക്കുമായിരുന്നു പക്ഷേ ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങളില്‍ വന്ന മാറ്റം ജനങ്ങള്‍ തിരിച്ചറിഞ്ഞു നിങ്ങള്‍ക്ക് നിഷ്പക്ഷമായി നില്‍ക്കാമായിരുന്നു ഇതിപ്പോള്‍ ഒരു പക്ഷം പിടിച്ചു കൊണ്ട് നിങ്ങള്‍ക്കും നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന ഈ യുദ്ധം ഉണ്ടല്ലോ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ ഇല്ലാതാക്കും. നിങ്ങളെ വടകരയില്‍ വിജയിപ്പിച്ചത് ടീം യുഡിഎഫ് ആണ.് അല്ലാതെ ഈ ഗ്രൂപ്പുകാരാണോ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടി നാമാവശേഷം ആയിക്കൊണ്ടിരിക്കുന്നു കാരണം ഇപ്പോള്‍ താങ്കള്‍ക്ക് പിടികിട്ടി ഇല്ലേ ഇനിയെങ്കിലും കേരള മനസ്സാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക. ആരെയൊക്കെ ചതിച്ചിട്ടുണ്ട് അവര്‍ക്ക് കാലം മാപ്പ് കൊടുത്തിട്ടില്ല’ ഇങ്ങനെ നീളുന്നു കമന്റുകള്‍.




































