Home News Breaking News ആര് ചിരിക്കും?ഡൽഹിയിലേക്ക് കണ്ണ് നട്ട് കേരളം, ഇന്നത്തെ ചർച്ചകൾ നിർണ്ണായകം

ആര് ചിരിക്കും?ഡൽഹിയിലേക്ക് കണ്ണ് നട്ട് കേരളം, ഇന്നത്തെ ചർച്ചകൾ നിർണ്ണായകം

Advertisement

തിരുവനന്തപുരം : കേരളത്തിൻ്റെ എല്ലാ കണ്ണുകളും ഇപ്പോൾ ഡൽഹിയിലേക്ക്. നമ്പർ കളിച്ചാൽ കെ സി, പൊതുവികാരം വിഡി, പരിചയസമ്പന്നത ആർ സി എന്ന നിലയിൽ കാര്യങ്ങൾ നീങ്ങുമ്പോൾ വരും മണിക്കൂറുകളിൽ എന്ത് സംഭവിക്കും എന്ന ആകുലതയിലാണ് രാഷ്ട്രീയ കേരളം.

കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല. എന്നാൽ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന് അനുകൂലമാണ്. എന്നാൽ എംഎൽമാരിലും പാർട്ടിയിലും സതീശന് പിന്തുണ കുറവാണ്.
അതേസമയം, ഘടക കക്ഷികൾ സതീശനൊപ്പമുണ്ടെന്നതും ശ്രദ്ധയേമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 63 എംഎൽഎമാരിൽ 47 പേർ കെസിക്ക് ഒപ്പം ഉറച്ചുനിന്നപ്പോൾ ഹൈക്കമാൻഡിൻറെ തീരുമാനത്തിനൊപ്പമെന്ന് പത്ത് എംഎൽഎമാർ പറഞ്ഞു. വിഡി സതീശൻ ഏതറ്റം വരെ പോകും എന്നറിയാനാകും ഇന്ന് ഹൈക്കമാൻഡ് ശ്രമിക്കുക. താൻ സ്വമേധയാ പിന്മാറില്ലെന്ന് കെ സി വേണുഗോപാൽ നേതൃത്വത്തെ അറിയിച്ചു. പ്രതിഷേധമെന്ന പേരിൽ കേരളത്തിൽ നടക്കുന്നത് ആസൂത്രിത നീക്കമെന്ന് അദ്ദേഹം ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എതിർചേരികൾ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും കെസിക്ക് പരാതിയുണ്ട്.

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായക ദിനമാണ്. ദില്ലിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. തര്‍ക്കം കൂടാതെ പ്രശ്നം പരിഹരിച്ചാല്‍ വൈകുന്നേരത്തോടെ പ്രഖ്യാപനം വന്നേക്കാം. അത് എന്താകും എന്ന
കൂട്ടികിഴിക്കലുകളിലാണ് രാഷ്ട്രീയ നിരീക്ഷകർ. 10 വർഷം കാത്തിരുന്ന ശേഷം പൊതു സമൂഹം കോൺഗ്രസിന് ഒപ്പമായതിൻ്റെ ഗുണം കളഞ്ഞ് കുളിക്കുമോ എന്ന് ഡൽഹി ചർച്ചകളിൽ നിന്ന് അറിയാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here