26.1 C
Kollam
Thursday 23rd July, 2026 | 10:31:02 PM
Home News Breaking News ഇറാൻ ഉപയോഗിച്ചിരുന്ന ചൈനീസ് വ്യോമാക്രമണ പ്രതിരോധ സംവിധാനം ലോക പരാജയമായത് എങ്ങനെ

ഇറാൻ ഉപയോഗിച്ചിരുന്ന ചൈനീസ് വ്യോമാക്രമണ പ്രതിരോധ സംവിധാനം ലോക പരാജയമായത് എങ്ങനെ

ഇറാൻ ഉപയോഗിച്ചിരുന്ന ചൈനീസ് വ്യോമാക്രമണ പ്രതിരോധ സംവിധാനമായ hQ9Bയുടെ പരാജയം ചർച്ചയാകുന്നു.
ഇതാദ്യമായല്ല HQ9B പരാജയപ്പെടുന്നത്. ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ പാകിസ്ഥാൻ ഉപയോഗിച്ചപ്പോഴും


ചൈന എയറോസ്പോസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷനാണ് hq9Bയുടെ
നിർമാതാക്കൾ. റഷ്യയുടെ എസ്-300പിഎംയു, അമേരിക്കയുടെ പാട്രിയറ്റ് പിഎസ്-2 എന്നീ പ്രതിരോധ
സംവിധാനങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് hq9B വികസിപ്പിച്ചത്.
260 കിലോ മീറ്റർ റെയിഞ്ചും അമ്പത് കിലോ മീറ്റർ വരെ ഉയരത്തിൽ പ്രതിരോധിക്കാനും hq9Bന് കഴിയും.
സ്റ്റെൽത് വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങി
എല്ലാ തരത്തിലുമുള്ള ആകാശ ഭീഷണികളെയും പ്രതിരോധിക്കുമെന്നായിരുന്നു ചൈനയുടെ അവകാശവാദം.

കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ആകാശ സുരക്ഷ
വർധിപ്പിക്കാനായാണ് കഴിഞ്ഞ ജൂലൈയിൽ ഇറാൻ ചൈനയുടെ കയ്യിൽ നിന്നും എച് ക്യു 9ബി വ്യോമ പ്രതിരോധ
സംവിധാനം വാങ്ങുന്നത്. ചൈനയ്ക്ക് എണ്ണ നൽകിയതിന് പകരമായിട്ടാണ് പ്രതിരോധ സംവിധാനം ഇറാൻ വാങ്ങിയത്.

തലസ്ഥാനമായ തെഹ്റാനിലെ പ്രധാനയിടങ്ങളിലും ആണവ അടിസ്ഥാന സൌകര്യങ്ങളൊരുക്കിയിരിക്കുന്ന നതാൻസ്, ഫോർദേ എന്നിവിടങ്ങളിലുമാണ് ഇത് സ്ഥാപിച്ചിരുന്നത്.
എന്നാൽ ഇപ്പോഴുണ്ടായ യുഎസ്-ഇസ്രായേൽ ആക്രമണത്തിനിടെ വന്ന മിസൈലുകളെയൊന്നും hq9bക്ക് പ്രതിരോധിക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.വലിയ നഷ്ടമാണ് പ്രതിരോധ സംവിധാനങ്ങൾ പാളിയതിലൂടെ ഇറാന് സംഭവിച്ചതും.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനും ഇതേ പ്രതിരോധ സംവിധാനം ഉപയോഗിച്ചിരുന്നു.
എന്നാൽ പാകിസ്ഥാന്റെ പ്രധാനയിടങ്ങളിൽ ഇന്ത്യ നടത്തിയ തിരിച്ചടി വലിയ നാശനഷ്ടമുണ്ടാക്കി. വ്യോമതാവളങ്ങളിലും പ്രധാന നഗരങ്ങളിലുമാണ്
പാകിസ്ഥാൻ hq9B സ്ഥാപിച്ചിരുന്നത്. തുടർച്ചയായ പരാജയങ്ങൾ ചൈനയുടെ പ്രതിരോധ സംവിധാനത്തിന്റെ ആഗോള സ്വീകാര്യതയെയും ചോദ്യം ചെയ്യുന്നുണ്ട്.