കൊല്ലം. 15 ലക്ഷത്തിലധികം വിലമതിക്കുന്ന വേദനസംഹാരി ഗുളികളുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഇരവിപുരം സ്വദേശി ടിന്റു സേവിയർ ആണ് അറസ്റ്റിലായത്. ടൈഡോൾ, നൈട്രാസെപാം എന്നീ ഗുളികകളുടെ വൻ ശേഖരമാണ് പിടികൂടിയത്.
6100 വേദന വേദനസംഹാരി ഗുളികകളുടെ വൻ ശേഖരമാണ് ഇരവിപുരത്ത് നിന്ന് എക്സ്സൈസ് സംഘം കണ്ടെത്തിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കൊല്ലം എക്സൈസ് ഇൻസ്പെക്ടർ പി ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരവിപുരം സ്വദേശിയായ ടിന്റു സേവിയറിനെയാണ് അറസ്റ്റ് ചെയ്തത്. ടൈഡോൾ, നൈട്രാസെപാം എന്നീ ഗുളികകളുടെ ശേഖരമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. വൻതോതിൽ ഗുളികകൾ നാട്ടിലെത്തിച്ച് ചില്ലറ കച്ചവടം നടത്തി വരികയായിരുന്നു പ്രതി. സ്കൂൾ കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചായായിരുന്നു വില്പന. ഇയാൾക്ക് ഗുളികകൾ എത്തിച്ചു നൽകുന്ന ആളെ കുറിച്ചും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഡോക്ടറുടെ കുറുപ്പടിയോടുകൂടി മാത്രം ലഭിക്കുന്ന വേദന സംഹാരീ ഗുളികകളാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച് ലഹരിമരുന്നിനു പകരമായി ഉപയോഗിച്ച് വരുന്നത്. ഗുളികകൾ വെള്ളത്തിൽ ചാലിച്ച് സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിലേക്ക് കടത്തിവിട്ടും, മദ്യത്തിനൊപ്പവും മയക്കുമരുന്നിനൊപ്പവും ഉപയോഗിക്കുകയും ചെയ്യും. പിടിയിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.


































