രണ്ട് മക്കളെ ഉപേക്ഷിച്ച്‌ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി ; രണ്ട് മാസങ്ങള്‍ക്ക് ശേഷം യുവതിയെ റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച്‌ കാമുകന്‍ ; പരാതിയുമായി യുവതി സ്റ്റേഷനില്‍

പട്ന : രണ്ട് മക്കളെ ഉപേക്ഷിച്ച്‌ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കാമുകന്‍ റെയില്‍ വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു.

ബീഹാറിലെ പൂര്‍ണിയ സ്വദേശിയായ 28 കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത് . വിവാഹിതയായ യുവതിയ്‌ക്ക് എട്ടും ആറും വയസ്സുള്ള രണ്ട് മക്കളുമുണ്ട്.

രണ്ട് വര്‍ഷം മുന്‍പാണ് ബിഹാറിലെ സമസ്തിപൂര്‍ വിഭൂതിപൂര്‍ സ്വദേശിയായ അജയ് എന്ന യുവാവിനെ ഫേസ്ബുക്കിലൂടെ യുവതി പരിചയപ്പെട്ടത് . ഫേസ്ബുക്കിലും വാട്‌സ്‌ആപ്പിലും ഉള്ള സൗഹൃദം ക്രമേണ പ്രണയമായി മാറി.

ഇതിനിടെ ഇരുവരും തമ്മില്‍ വീഡിയോ കോളും പതിവായി . രണ്ട് മാസം മുമ്പ് ബീഹാറിലെ സഹര്‍സ ജില്ലയില്‍ വെച്ച്‌ ഇരുവരും കണ്ടുമുട്ടുകയും അവിടെ വെച്ച്‌ ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട യുവതിയെ അജയ് ഹരിയാനയിലേക്ക് കൊണ്ടുപോയി. അവിടെ അവര്‍ രണ്ട് മാസത്തോളം ഭാര്യാഭര്‍ത്താക്കന്മാരായി താമസിച്ചു.

പിന്നീട് യുവതിയെ തന്റെ ഗ്രാമത്തില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് അജയ് യുവതിയേയും കൂട്ടി പറഞ്ഞു ഡല്‍ഹി സ്റ്റേഷനിലെത്തിയത് . യാത്രയ്‌ക്കിടെ വെള്ളമെടുക്കണമെന്ന് പറഞ്ഞ് അജയ് യുവതിയെ ട്രെയിനിലിരുത്തി സ്റ്റേഷന് പുറത്തേക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. യുവാവിനെ തേടി യുവതി ഏറെ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനുശേഷം അജയ് കാണിച്ച വിലാസം തേടിപിടിച്ച്‌ യുവതി വിഭൂതിപൂരിലെത്തി. എങ്കിലും യുവാവിന്റെ വീട്ടുകാര്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി . തുടര്‍ന്നാണ് യുവതി വിഭൂതിപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് .

Advertisement