കിഴക്കേ കല്ലടയിൽ മാതാവിന്റെ കാമുകനെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകനും സംഘവും അറസ്റ്റിൽ

കിഴക്കേ കല്ലട : തിരുവോണ ദിവസം കിഴക്കേ കല്ലട രണ്ട് റോഡിൽ മാതാവിന്റെ കാമുകനെനെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകനും സംഘവും അറസ്റ്റിൽ.കിഴക്കേ കല്ലട തെക്കേമുറി കഴിക്കര വീട്ടിൽ സുബിൻ(21),കഴിക്കര കായൽവാരം വീട്ടിൽ ഡെഗ്ലസ് (ഡക്കി,45),ഓണമ്പലം ക്രിസ്തു വിലാസം വീട്ടിൽ അമൽ(20),പ്ലാവിള വീട്ടിൽ സാജൻ (കുട്ടു, 21) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.ചിറ്റുമല ഷൈജി ഭവനിൽ റിജോ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.സുബിന്റെ മാതാവും വാദിയുടെ മാമനായ സ്റ്റാൻലി ബാബുവും തമ്മിൽ രഹസ്യബന്ധം ഉണ്ടെന്നുള്ള തെറ്റിദ്ധാരണയെ തുടർന്നുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

സെപ്തംബർ 8 ന് വൈകിട്ട് 3.15 ഓടെ കമ്പിവടിയും വടിവാളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി സ്റ്റാൻലി ബാബുവിന്റെ രണ്ടു റോഡിലെ വീട്ടിൽ അതിക്രമിച്ച് കയറുകയും പുറത്തേക്ക് വിളിച്ചിറക്കി വാളുകൊണ്ട് സുബിൻ തലയിൽ വെട്ടുകയും രണ്ടാം പ്രതിയായ ഡെഗ്ലസ് പൈപ്പു കൊണ്ട് വയറ്റിൽ കുത്തുകയും അടിക്കുകയും ചെയ്തു. മൂന്നും നാലും പ്രതികൾ തടഞ്ഞുനിർത്തി കൊടുക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്റ്റാൻലി ബാബു അപകടനില തരണം ചെയ്തിട്ടില്ല.

Advertisement