അങ്കമാലിയിലെ സ്പിരിറ്റ് വേട്ടയിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്. കർണാടകയിൽ നിന്ന് സ്പിരിറ്റ് എത്തിക്കാൻ നിർദ്ദേശം നൽകിയ രാജേഷും പ്രദീപും ഉൾപ്പെടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്.
രാജേഷ്, പ്രദീപ് ,ബൈജു എന്നിവരെയാണ് ഇനി പിടികൂടാൻ ഉള്ളത്. കർണാടകയിലെ ഹൂബ്ലിയിൽ നിന്ന് സ്പിരിറ്റ് എത്തിക്കാൻ നിർദ്ദേശം നൽകിയതും ഇതിനായി സാമ്പത്തികം ഇറക്കിയതും രാജേഷും പ്രദീപ് ആണ് . ബൈജുവാണ് അങ്കമാലി നഗരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോളോബ്രിക്സ് കേന്ദ്രം വാടകയ്ക്ക് എടുത്തത് . ഇതിന്റെ മറവിൽ ആയിരുന്നു വ്യാജ മദ്യ നിർമ്മാണം . രാജേഷും പ്രദീപും മുൻപും സ്പിരിറ്റ് കേസുകളിൽ പ്രതികളാണ്.
39 കന്നാസുകളിൽ ആയിട്ടായിരുന്നു 1248 ലിറ്റർ സ്പിരിറ്റ് . സംഭവത്തിൽ ഇതുവരെ കൊല്ലം സ്വദേശി രതീഷ് , പറവൂർ സ്വദേശി സന്തോഷ് എന്നിവരാണ് എക്സൈസ് പിടിയിലായത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്കോഡ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലി എക്സൈസ് സംഘത്തെ പിടികൂടിയത്. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു കേരളത്തിലേക്ക് വ്യാജമദ്യം ഒഴുക്കുന്നതിനായാണ് സ്പിരിറ്റ് എത്തിച്ചത്. പിടിയിലായി രതീഷ് എംഡി എം എ ,കഞ്ചാവ് കേസുകളിലെ പ്രതിയാണ്. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്



























